23-10-2023, 09:41 AM
(This post was last modified: 23-10-2023, 09:45 AM by krish_999. Edited 1 time in total. Edited 1 time in total.)
അദ്ധ്യായം - ആറ്
എന്തുചെയ്യണമെന്ന് അറിയാതെ സങ്കടപ്പെട്ട് ഇരുന്ന അനസൂയയെ കാണാൻ അന്നുച്ചക്ക് അനിത എത്തി. അനസൂയ പണം തിരിച്ചുനൽകി എന്ന് ഹൈദരാലിയിൽ നിന്ന് അവൾ അറിഞ്ഞു കഴിഞ്ഞിരുന്നു.
പണം ശരിക്കും തിരിച്ചു നൽകിയോ എന്ന് അനിത ചോദിച്ചു.
അവളുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം അനസൂയക്ക് വ്യക്തമായി അറിയാമായിരുന്നു.
ശരിക്കും പണം തിരിച്ചു കൊടുത്തോ അതോ അനിത ചെയ്തതുപോലെ ഹൈദരാലിയുടെ ഇംഗിതത്തിനു വഴങ്ങിക്കൊടുക്കുകയാണോ ചെയ്തത് എന്നാണ് ചോദ്യത്തിന്റെ അർത്ഥം.
പക്ഷേ താൻ പണം കൊടുത്തു എങ്കിൽ അത് എങ്ങനെ കിട്ടി എന്ന് അനിതയാേട് പറയേണ്ടിവരും. താൻ ആണ് പണം മോഷ്ടിച്ചത് എന്ന സത്യം അനിതയോട് പറയാൻ അനസൂയ ആഗ്രഹിച്ചില്ല.
അനസൂയ എന്ത് പറയണം എന്ന് ആലോചിക്കുമ്പോൾ തന്നെ അനിത അവളുടെ കാലിൽ തട്ടി ആശ്വസിപ്പിച്ചു.
"സാരമില്ല എനിക്കറിയാം നിൻറെ കാര്യമൊക്കെ. നമ്മുടെ രഹസ്യങ്ങൾ നമുക്കിടയിൽ തന്നെ ഇരിക്കട്ടെ. ഹൈദരാലിക്ക ഇത് പറഞ്ഞപ്പോൾ തന്നെ എനിക്കറിയാമായിരുന്നു എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്ന്. ഒരാശ്വാസം ഉണ്ട്. എൻറെ കാര്യം അയാൾ നിന്നോട് പോലും പറഞ്ഞിട്ടില്ല. അതുപോലെ നിന്നെ അയാൾ എന്താണ് ചെയ്തത് എന്ന് എന്നോട് പറഞ്ഞിട്ടില്ല. അപ്പോൾ ഒരു കാര്യം ഉറപ്പാണ് അയാളെ വിശ്വസിക്കാം. അയാൾ ഇതൊന്നും ആരോടും പറയില്ല."
അനസൂയ അന്തംവിട്ട് അനിതയെ തന്നെ നോക്കിയിരുന്നു.
താൻ ഹൈദരാലിക്കയുടെ ഇംഗിതത്തിനു വഴങ്ങി കൊടുത്തു എന്നാണ് അനിത ധരിച്ചു വച്ചിരിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി.
തൽക്കാലം അവൾ അങ്ങനെ തന്നെ വിശ്വസിക്കുന്നതാണ് നല്ലത് എന്ന് അനസൂയക്ക് തോന്നി.
"ഒരു തവണയല്ലേ അയാൾ വന്നുള്ളൂ?"
അനിത ചോദിച്ചു.
അനസൂയ മെല്ലെ തലയാട്ടി.
"എന്താ ചെയ്തത്?"
അനസൂയക്ക് എന്തു പറയണമെന്ന് നിശ്ചയം ഉണ്ടായിരുന്നില്ല.
"വായ കൊണ്ടാണോ?"
അനിത വീണ്ടും ചോദിച്ചു.
അനസൂയ തലയാട്ടി.
"അതെ."
അനിത ദീർഘവിശ്വാസം വിട്ടു.
"അയാൾ ഒരു ഭയങ്കര സാധനം തന്നെയാ. ഈ പ്രായത്തിലും അയാൾ എത്ര പെണ്ണുങ്ങളെയാ! നീ സൂക്ഷിക്കണം ഇനി അടുത്ത തവണ എന്തായാലും നിന്നെ അയാൾ ബെഡ്റൂമിലേക്ക് കൊണ്ടുപോകും."
"അല്ലാതെ എന്ത് ചെയ്യാനാ? എനിക്ക് ഒന്നും അറിഞ്ഞുകൂടാ..."അനസൂയ വെറുതെ പറഞ്ഞു.
പിന്നെ ചോദിച്ചു. "അയാൾ പിന്നെ നിന്നെ കാണാൻ വന്നിരുന്നാേ?"
അനിത തലകുലുക്കി. "വന്നിരുന്നു."
"എന്നിട്ട്?" അനസൂയ ജിജ്ഞാസ മറച്ചു വെച്ചില്ല.
"എന്നിട്ട് എന്താ?" അനിത മെല്ലെ പറഞ്ഞു. "ഞാൻ അയാളോട് ഒരു കാര്യം പറഞ്ഞു. അയാളുടെ സാധനം ഒന്ന് കഴുകിയിട്ട് വരുമാേന്ന്. മൂത്രമൊഴിച്ചിട്ട് കഴുകാത്തത് കൊണ്ട് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. അയാൾ ആദ്യം പറഞ്ഞു ഇതൊക്കെ എനിക്ക് ശീലമായിക്കൊളുമെന്ന്. ഞാൻ പറഞ്ഞു ഞാൻ എന്തു വേണേലും ചെയ്തു തരാം ഇതൊന്നു കഴുകിയിട്ട് വാ പ്ലീസ്."
"എന്നിട്ട്?"
"എന്നിട്ട് അയാൾ കഴുകി വന്നു. പിന്നെ ഞാൻ പറഞ്ഞപോലെ എല്ലാം ചെയ്തു കൊടുത്തു."
"എല്ലാംന്നു വെച്ചാൽ?"
"എല്ലാം എന്നുവച്ചാൽ, താഴെ ഇരുന്ന് വായിലെടുത്തു കൊടുത്തു. പിന്നെ ബെഡ്ഡില് കിടന്നും കൊടുത്തു. പത്തറുപത് വയസ്സ് ആയിട്ടുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. എങ്ങനെയാണ് ഇത്ര സ്റ്റാമിന എന്ന് മനസ്സിലാവുന്നില്ല. എന്റെ സുരാജേട്ടൻ ഇയാളുടെ പകുതി സമയം പോലും ചെയ്യാറില്ല. എല്ലാം കഴിഞ്ഞപ്പോഴേക്കും ഞാനാകെ ചാവാറായി ഡീ..."
ഒരു കാര്യം അനസൂയ ശ്രദ്ധിച്ചു.
കഴിഞ്ഞതവണ ഹൈദരാലിമായുള്ള കൂടിക്കാഴ്ചയെ വിവരിക്കുമ്പോൾ ഉണ്ടായിരുന്ന വെറുപ്പും പകയും ഒന്നും ഇത്തവണ അനിതയുടെ മുഖത്ത് ഉണ്ടായിരുന്നില്ല. പകരം എന്തോ ഒരുതരം ആവേശമാണ് കണ്ടത്.
"എടി സത്യം പറ. ഇയാൾ ആളൊരു ബുള്ളാണ് അല്ലേ?"
അനസൂയ ചോദിച്ചു.
അനിത ചിരിച്ചു.
"ഒരുതവണ വായിലെടുത്തു കൊടുത്തപ്പോൾ നിനക്കത് മനസ്സിലായി അല്ലെ?"
ചിരിച്ചുകൊണ്ട് അവൾ അനസൂയയുടെ തുടയിൽ നുള്ളി.
അനസൂയ ചെറുതായി ഒച്ചവച്ചു.
"പാേടി അവിടുന്ന്!"
"നീ ചിരിക്കുവൊന്നും വേണ്ട. റെഡിയായിരുന്നാേ മോളെ. അടുത്ത തവണ വരുമ്പോൾ അയാൾ നിന്നെയും സ്വർഗം കാണിക്കും!"
അനസൂയ ആശ്ചര്യപ്പെട്ടു.
"നീ സ്വർഗ്ഗം കണ്ടാേ?"
"പിന്നല്ലാതെ. ഞാൻ പറഞ്ഞില്ലേ കുറച്ചു ദിവസം ഇവിടെ ആകെ ഒരു നീറ്റലും പുകച്ചിലും ആയിരുന്നു. സുരാജേട്ടൻ ഗൾഫിൽ പോയിട്ട് വർഷം ഒന്നായി. ഇതിപ്പോ ഒട്ടും വിചാരിക്കാതെ അല്ലേ. ഇതിപ്പോ ഇയാള്... ഇയാള് അതങ്ങട് ശരിക്ക് ഉള്ളിലേക്ക് കയറ്റി കഴിയുമ്പോൾ ഉണ്ടല്ലോ, ഞാൻ അത് എങ്ങനെയാ പറയ്യാ. ഇത്തിരി സ്ഥലം പോലും നമ്മുടെ ഉള്ളിൽ ബാക്കി ഇല്ല എന്ന് തോന്നും. എല്ലാ സ്ഥലവും ഫില്ലായ പാേലെ..."
"നീ അയാളുടെ ഫാനായ പോലെയുണ്ട്."
അനസൂയ പറഞ്ഞു.
"സത്യമാടീ. നീയും ഫാൻ ആകും. അയ്യാള് വേറെ ലെവലാ."
"അപ്പൊ ഇത് തുടർന്നുകൊണ്ട് പോകാനാണാേ ഉദ്ദേശ്യം?"
"ഹേയ് അല്ല! ഇത് അവസാനത്തെ ആണല്ലോ എന്ന് ഒരു സമാധാനം ഉണ്ട് അതാ ഞാൻ ഇത്ര കൂളായിട്ട് സംസാരിക്കുന്നത്. ഇനി അയാൾക്ക് കാശൊന്നും കൊടുക്കണ്ടല്ലോ."
"എനിക്ക് പേടിയാവുന്നു."
അനസൂയ പറഞ്ഞു.
"നീ പേടിക്കേണ്ടടി അയാള് ഇതൊന്നും ആരോടും പറയില്ല എന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്. ആദ്യം കാണുമ്പോൾ നമ്മൾ ആരെങ്കിലും വിചാരിച്ചിരുന്നാേ അയാൾ ഇങ്ങനെയൊക്കെ ചെയ്യുമെന്ന്? നല്ല പക്കാ മാന്യൻ അല്ലേ? അതുപോലെ എല്ലാവരും ഇനിയും വിചാരിക്കും. ഇതൊന്നും ആരും അറിയാൻ പോകുന്നില്ല."
ഹൈദരാലിക്ക് സ്ത്രീവിഷയത്തിലുള്ള താല്പര്യം അറിയാമെന്ന് ഫാരിസ് എത്രയോ മുമ്പ് പറഞ്ഞത് അനസൂയ ഓർത്തു. അയാൾ അത്ര മാന്യൻ അല്ലെന്ന് അറിയുന്ന ആളുകളും ഉണ്ട്.
താനും അനിതയും എത്ര വിഡ്ഢികളായിരുന്നു എന്ന് അവൾക്ക് തോന്നി.
ഊണ് കഴിച്ചാണ് അനിത മടങ്ങിയത്.
ഇക്കാര്യത്തിൽ എന്തെങ്കിലും ഒരു സഹായം ചെയ്യാൻ പറ്റുന്നത് ഫാരിസിന് മാത്രമാണ് എന്ന് അനസൂയക്ക് തോന്നി. ഉടനെ തന്നെ അവൾ ഫാരിസിനെ ഫോണിൽ വിളിച്ചു.
"എനിക്ക് സംസാരിക്കാനുണ്ട്. ഒന്നു കാണാൻ പറ്റുമോ ഫാരിസ്?"
അവൾ ചോദിച്ചു.
"പിന്നെന്താ സംസാരിക്കാലോ. രണ്ടുദിവസം കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരുന്നുണ്ട്. നിന്റെ ഹസ്ബൻഡ് കുറെ നാളായി വിളിക്കുന്നു ഒന്നു കൂടാൻ."
"രണ്ടുദിവസം കഴിഞ്ഞിട്ടില്ല. ഇന്ന് തന്നെ കാണണം ഫാരിസ്, പ്ലീസ്..."
അവൾ ആവശ്യപ്പെട്ടു.
അന്ന് ഉച്ചകഴിഞ്ഞപ്പോൾ ഭരതിന്റെ ഫോൺ വന്നു.
"ഇന്ന് ഡിന്നറിന് ഫാരിസ് ഉണ്ടാകും. ഞാൻ വിളിച്ചിട്ടുണ്ട്."
ഫാരിസ് തന്നെ ഭരതേട്ടനെ ഫോൺ വിളിച്ച് ഡിന്നറിന് ക്ഷണിക്കാൻ ആവശ്യപ്പെട്ടതാവും എന്ന് അനസൂയ ഊഹിച്ചു. മദ്യപിക്കാൻ സുഹൃത്തുക്കളെ ക്ഷണിക്കും എന്നല്ലാതെ ഡിന്നറിന് വിളിക്കുന്ന പതിവൊന്നും അദ്ദേഹത്തിന് ഇല്ലല്ലോ.
സമയം കളയാതെ അനസൂയ നീലിമയെ സഹായത്തിന് വിളിച്ചു. ഭരത് വരുമ്പോഴേക്കും ഭക്ഷണമൊക്കെ റെഡിയായി. വൈകാതെ ഫാരിസും വന്നു. ഭരത് അയാളെ സ്വീകരിച്ച് ഹാളിൽ ഇരുത്തി. കുട്ടികൾക്ക് ചോക്ലേറ്റുമായാണ് ഫാരിസ് വന്നത്. അത് കിട്ടിയതും കുട്ടികൾ രണ്ടും ഹാപ്പിയായി. അനസൂയ വേഗം അവരെ മുകളിൽ റൂമിലിരുന്ന് പഠിക്കാൻ പറഞ്ഞുവിട്ടു.
കുറച്ചു കഴിഞ്ഞു അനസൂയ ഹാളിലേക്ക് ചെന്നപ്പോൾ ഭരത് അന്വേഷണത്തിന്റെ പുരോഗതിയെപ്പറ്റി ചോദിക്കുകയായിരുന്നു.
ഫാരിസ് അവളെ നോക്കി. എന്ത് മറുപടി പറയണമെന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു.
അനസൂയ ആദ്യം ചിരിച്ചു. പിന്നെ ഭരത് കാണാതെ 'പ്ലീസ്' എന്ന് ആദ്യം കാണിച്ചു.
അവളുടെ പ്ലീസ് അയാളെ രസിപ്പിച്ച പോലെ അവൾക്ക് തോന്നി.
ഫാരിസ് ഭരതിനെ നോക്കി.
"ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട് ഭരത്. പക്ഷേ വിചാരിച്ചപോലെ ലീഡ് ഒന്നും നീങ്ങുന്നില്ല. എന്റെ സംശയം .... സംശയം മാത്രമാണ്. നീയായോണ്ട് പറയുകയാണ്. മോഷണം നടന്നിട്ടില്ല എന്നു വരെ എനിക്ക് തോന്നുന്നുണ്ട്. താൻ വെച്ച സ്ഥലം മാറിപ്പോയോ എന്ന് ഒന്ന് പരിശോധിക്കണം."
അത് പറഞ്ഞപ്പോൾ അയാളുടെ നോട്ടം അനസൂയയുടെ നേരെ ഒന്ന് പാളി. അവൾ നന്ദിയോടെ പുഞ്ചിരിച്ചു.
"ഫാരിസെ ഇങ്ങനെ പറയരുത്. എനിക്ക് തെറ്റിയിട്ടില്ല. ഇത്തരം കാര്യങ്ങൾ എനിക്ക് തെറ്റാറില്ല."
ഭരത് പറഞ്ഞു.
"എന്നാലും നമ്മൾ എല്ലാം പരിശോധിക്കണം."
"ഞാൻ നോക്കിക്കോളാം. ഇനി താൻ പറഞ്ഞിട്ട് ഞാൻ കേട്ടില്ല എന്ന് വേണ്ട."
താമസിയാതെ ഇരുവരും മദ്യപിക്കാൻ തുടങ്ങി. അധികം വൈകാതെ തന്നെ നല്ല മൂഡിലായി. പക്ഷേ അനസൂയക്ക് ഫാരിസിനോട് സംസാരിക്കാൻ അവസരം ഒന്നും കിട്ടിയില്ല. ഇടക്കിടയ്ക്ക് വന്ന് എത്തിനോക്കി അവൾ കൂടുതൽ നിരാശപ്പെട്ടു എന്ന് മാത്രം.
വെള്ളം പരിശോധിക്കുവാനും ഐസ് പരിശോധിക്കാനും പിന്നെ സ്നാക്സ് കൊടുക്കാനും എന്ന വ്യാജേന അവൾ പലതവണ ഹാളിലേക്ക് വന്നു. എല്ലാ തവണയും ഫാരിസിനെ ഇടംകണ്ണിട്ട് നോക്കുകയും ചെയ്തു. ഫാരിസ് ആവട്ടെ അവളെ മൈൻഡ് പോലും ചെയ്തില്ല.
അനസൂയക്ക് വല്ലാത്ത ദേഷ്യം വന്നു.
ഇടക്ക് സ്നാക്സ് കൊടുത്ത് മടങ്ങുമ്പോൾ അറിയാത്ത മട്ടിൽ ഫാരിസിന്റെ കാൽപാദത്തിന് ഒരു ചവിട്ടു കൊടുത്തു.
ഫാരിസ് ഞെട്ടി അവളെ നോക്കി.
അനസൂയ ദേഷ്യത്തോടെ അയാളെതിരിച്ചും നോക്കി. പിന്നെ അടുക്കളയിലേക്ക് നടന്നു.
സംസാരിക്കാൻ വേണ്ടി വിളിച്ചിട്ട് അയാൾ ഭരതിന്റെ കൂടെ കള്ളടിച്ചു രസിക്കുന്നു. തിളച്ച വെള്ളം എടുത്ത അയാളുടെ തലയിൽ കൂടെ ഒഴിക്കുകയാണ് വേണ്ടത്; അനസൂയ സ്വയം പറഞ്ഞു.
അല്പം കഴിഞ്ഞു അവൾ സിങ്കിനോട് ചേർന്ന് നിന്ന് പാത്രം കഴുകി കൊണ്ടിരിക്കുമ്പോൾ പുറകിൽ ചെറിയൊരു അനക്കം കേട്ടു. തിരിഞ്ഞ് അങ്ങോട്ട് നോക്കും മുമ്പ് തന്നെ രണ്ടു കൈകൾ അവളുടെ അരക്കെട്ടിനു ചുറ്റും ഒരു വൃത്തം തീർത്തു കഴിഞ്ഞിരുന്നു.
"എന്താണ് മേഡം ഒരു പിണക്കം?"
ഫാരിസിന്റെ പതിഞ്ഞ ശബ്ദം കേട്ട് അവൾ നടുങ്ങിപ്പോയി.
"എന്തായിത് ഫാരിസ്? എന്താ കാണിക്കുന്നത്?"
അനസൂയ അയാളുടെ കൈകളെ വേർപെടുത്താൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു. പക്ഷേ അയാളുടെ ബലിഷ്ഠമായ കൈകൾ കൂടുതൽ മുറുകിയതേയുള്ളൂ. അവളുടെ മൃദുലമായ വയർ അയാളുടെ കൈകളിൽ കിടന്നു ഞെരിഞ്ഞു.
"കിടന്നു പിടക്കാതെടോ."
ചിരിയോടെ ഫാരിസ് പറഞ്ഞു.
"വിട് ഫാരിസ്...''
അനസൂയ വീണ്ടും പറഞ്ഞു. ഫാരിസിന്റെ ശരീരം അവളുടെ പുറകിൽ അമർന്നു നിന്നു. അയാളുടെ ശരീരത്തിന്റെ ചൂട് അവൾക്ക് അനുഭവപെട്ടു. പക്ഷെ അത് തന്റെ ശരീരത്തിന്റെ ചൂട് തന്നെയാണെന്ന് അവൾക്ക് തോന്നി.
"എന്താ മാഡം, എന്താണിത്ര ദേഷ്യം?"
ഫാരിസ് ചോദിച്ചു.
"ആദ്യം താൻ കൈയ്യെടുക്ക് എന്നിട്ട് പറയാം."
"ആദ്യം താൻ പറ എന്നിട്ട് കയ്യെടുക്കാം."
"ഫാരിസേ ഭരത് ഇപ്പോൾ വരും. എന്താ ചെയ്യാ പറഞ്ഞത് മനസ്സിലാകുന്നില്ലേ?"
" ഓ പിന്നേ; അടുക്കളയിലേക്ക് കയറിവരുന്ന ഒരു ഹസ്ബൻഡ്! നിന്റെ കണവന് അടുക്കളയിലേക്കുള്ള വഴി ഒന്നും അറിയില്ലെന്ന് എനിക്കറിയാം. പോരാഞ്ഞ് അങ്ങേര് നല്ല കിണ്ടിയായിട്ട് ഇരിക്കുവാ."
"ആ ധൈര്യത്തിലാണോ എന്നെ വന്ന് കേറി പിടിക്കുന്നത്?"
"വെറും ധൈര്യം കൊണ്ടല്ല ഇഷ്ടം കൊണ്ടൊ ഇങ്ങനെ പിടിക്കുന്നത്. തന്നെ ഇങ്ങനെ കെട്ടിപ്പിടിക്കാൻ എന്ത് സുഖമാണ്ന്നറിയ്വോ?"
തന്റെ നിതംബത്തിനു പിന്നിൽ കല്ലുപോലെ ദൃഢമായ എന്തോ ഒന്ന് അമരുന്നത് പെട്ടെന്ന് അവൾ അറിഞ്ഞു. അതെന്താണെന്ന് തിരിച്ചറിയാൻ ഒരു നിമിഷം മാത്രമേ വേണ്ടി വന്നുള്ളൂ.
ശരീരമാകെ ഒരു മിന്നൽ പിണർ പോകുന്നതുപോലെയാണ് അനുഭവപ്പെട്ടത്.
"എന്നെ വിട്, ഫാരിസ്,"
വേവലാതിയുടെ അവൾ പറഞ്ഞു. പിന്നെ തൻ്റെ നനഞ്ഞ കൈകൾകൊണ്ട് അയാളുടെ കൈയിൽ പിടുത്തമിട്ടു.
അതോടെ ഫാരിസ് അവളെ വിട്ടു പുറകിലേക്ക് മാറി.
അനസൂയ കിച്ചൻ കൗണ്ടർ ടോപ്പിൽ ചാരി നിന്ന് അയാളെനോക്കി കിതച്ചു. അയാൾ അവളെ നോക്കി ചിരിച്ചു.
"പേടിച്ചോ താൻ?"
അയാളുടെ ചോദ്യം അവഗണിച്ചുകൊണ്ട് അവൾ വാതിലിന് നേരെ നോക്കി.
"എൻറെ പാതി ജീവൻ പോയി! നിനക്ക് ഭ്രാന്തായോ?"
"നിന്നെ ഇങ്ങനെ കണ്ടിരിക്കുമ്പോൾ ആർക്കും ഭ്രാന്താവും."
"ഫാരിസേ വിട്ടോ. അതാണ് നിനക്കും എനിക്കും നല്ലത്."
"അത് ശെരി. എന്നെ വിളിച്ചു വരുത്തിയിട്ട് ഇപ്പൊ എന്താ ഇങ്ങനെ പറയുന്നത്?"
"ഞാൻ വിളിച്ചു വരുത്തിയത് എന്നെ കെട്ടിപ്പിടിക്കാൻ അല്ല. ഇവിടെ മനുഷ്യൻറെ ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാ നിൻറെ ശൃംഗാരം. ഇതിപ്പോ നിന്നെ ആണോ ഹൈദരലിയെ ആണോ കൂടുതൽ പേടിക്കേണ്ടത് എന്ന് അറിയാൻ പറ്റാത്ത അവസ്ഥയാണ്."
"ഹൈദരലിയോ?"
അയാൾ അവളുടെ കണ്ണിൽ നോക്കി.
അനസൂയ തലകുനിച്ചു.
"ഹൈദരാലിയുമായി എന്താ പ്രശ്നം?"
"ഹൈദരാലിയുമായി ഒരു പ്രശ്നവുമില്ല . ഹൈദരാലി തന്നെയാണ് എൻറെ പ്രശ്നം."
അനസൂയ പറഞ്ഞു.
"ഞാനന്ന് ചോദിച്ചതല്ലേ നിന്നോട്?"
അനസൂയ തലകുലുക്കി.
"സോറി. അന്ന് ഞാൻ..."
"എന്താ കാര്യം എന്ന് പറ..."
ഫാരിസ് അക്ഷമനായി.
"അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഭരതേട്ടന്റെ പണം മോഷണം പോയതും പോലീസ് അന്വേഷിക്കുന്നതും എല്ലാം അയാൾ അറിഞ്ഞു. ഞാൻ അയാൾ പറയുന്ന പോലെ ചെയ്തില്ലെങ്കിൽ സത്യം പുറത്ത് പറയും എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി."
"ആ സത്യം അയാൾ എന്നോടാണോ പറയാൻ പോകുന്നത്? ഞാനാണല്ലോ അന്വേഷിക്കുന്നത്."
"ഭരതേട്ടനോടും പറയും. അത് പാടില്ല."
അനസൂയ അപേക്ഷിക്കുന്ന പോലെ പറഞ്ഞു.
"എനിക്ക് പേടിയാണ് ഫാരിസ്..."
ഫാരിസ് ഒരടി മുന്നോട്ടുവച്ചു. പതിയെ അവളുടെ കയ്യിൽ പിടിച്ചു. അനസൂയക്ക് കൈവലിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല.
ഫാരിസ് അവളുടെ ഉണങ്ങി തുടങ്ങിയ കൈകയിൽ മെല്ലെ തടവി.
"അനസൂയ.... താനിങ്ങനെ പറയുന്നത് എനിക്ക് മോശക്കേടാ ട്ടോ. താൻ എന്നെ ഒഴിച്ച് വേറെ ആരെയും പേടിക്കേണ്ടതില്ല. അതിനി ഹൈദർ അലി ആയാലും വേറെ ഏതു കോന്തനായാലും ശെരി."
അയാളുടെ വാക്കുകൾ അനസൂയയെ തെല്ലൊന്ന് ശാന്തയാക്കി.
അവൾ ചിരിക്കാൻ ശ്രമിച്ചു.
"അപ്പോൾ ഈ കോന്തനെ ഞാൻ പേടിക്കണം അല്ലേ?"
പെട്ടെന്ന് ഭരതിന്റെ വിളി കേട്ടു.
"ഫാരിസ്! ഇത് അടിച്ചു തീർത്ത് അടുത്തത് ഒഴിക്കെടോ."
അനസൂയ ഞെട്ടി അവളുടെ കൈവലിച്ചു.
ഫാരിസ് കൂസൽ ഇല്ലാതെ നിൽക്കുകയാണ്.
"പോ, പോയി ഭരതേട്ടന്റെ കൂടെയിരുന്ന് കള്ളു കുടിച്ചോ."
അനസൂയ അരിശത്തോടെ പറഞ്ഞു.
"ഞാൻ കുറച്ചു കഴിഞ്ഞു വരാം."
ഫാരിസ് പറഞ്ഞു.
"കുറച്ചുകഴിഞ്ഞ് നിങ്ങൾ ഫുഡ് അടിക്കും. പിന്നെ എപ്പഴാ?"
"ഭരത് ഉറങ്ങിയിട്ട് വരാം."
"അയ്യടാ."
"സത്യം. ഞാൻ ഇന്ന് തന്നെ കണ്ടു സംസാരിച്ചിട്ടേ പോകുന്നുള്ളൂ."
"എങ്ങനെ സംസാരിക്കും? അതിനൊന്നും ഇനി സമയമില്ല."
"ഞാനൊരു ഹായ് വിടാം. താൻ പുറകിലെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങണം."
"ഹായ് വിടുകയോ?"
"മൊബൈലിൽ ഒരു ഹായ് വിടാം എന്നാണ് പറഞ്ഞത്."
"എന്നിട്ട്?"
അനസൂയ അയാളെ സംശയത്തോടെ നോക്കി.
"എന്നിട്ടെന്താ ഞാൻ തന്നെ കണ്ടിട്ടേ പോകുന്നുള്ളൂ."
"ഏയ്, അതൊന്നും വേണ്ട; അതൊന്നും ശരിയാവില്ല ഫാരിസ്," അനസൂയ ഇരുവശത്തേക്കും തലകുലുക്കി ക്കൊണ്ടാണ് പറഞ്ഞത്.
"പിന്നെ സംസാരിക്കേണ്ടേ?"
"സംസാരിക്കണം പക്ഷേ..."
"താൻ പേടിക്കാതിരിക്ക്. ഞാൻ തന്നെ പിടിച്ച് വിഴുങ്ങുകയൊന്നുമില്ല."
"ആരെങ്കിലും കണ്ടാലോ?"
"കണ്ടാൽ എന്താ?എന്നെ ആരും സംശയിക്കില്ല. ആരും ഒന്നും ചോദിക്കുകയുമില്ല. ഇനി ആരെങ്കിലും ചോദിച്ചാൽ തന്നെ കള്ളൻ വന്ന വഴി ഒരു റിക്രിയേറ്റ് ചെയ്തു നോക്കിയതാണെന്ന് പറഞ്ഞാൽ മതി."
"നീ ശരിക്കും പോലീസ് ആണോ അതോ കള്ളനോ?"
അനസൂയ ആശ്ചര്യം മറച്ചു വെച്ചില്ല.
ഹാളിൽ നിന്ന് വീണ്ടും ഭരതിന്റെശബ്ദം കേട്ടു.
ഫാരിസ് പെട്ടെന്ന് തന്നെ അങ്ങോട്ടുപോയി. അനസൂയക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
എന്താണ് ഫാരിസിന്റെ മനസ്സിൽ എന്ന് അവൾ ഊഹിക്കാൻ ശ്രമിച്ചു.
ഇല്ല; ഭരത് ഉറങ്ങി കഴിഞ്ഞാൽ താൻ മെസ്സേജിന് വേണ്ടി കാത്തിരിക്കില്ല; അയാൾ പറഞ്ഞ പോലെ ഒന്നും ചെയ്യാനും പോകുന്നില്ല. അവൾ തീരുമാനിച്ചു.
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അവൾ ഫാരിസിനു നേരേ ഇടയ്ക്കിടയ്ക്ക് കണ്ണെറിഞ്ഞു. ഫാരിസാകട്ടെ ഭക്ഷണത്തിൽ തന്നെ ശ്രദ്ധയുന്നി ഇരിക്കുകയായിരുന്നു.
അവൾക്ക് ദേഷ്യം വന്നു. താൻ വിളിച്ചിട്ടാണ് വന്നത്. എന്നിട്ട് കള്ളും കുടിച്ച് ഫുഡും തട്ടി ഇരിക്കുന്നത് കണ്ടില്ലേ. അവൾ വിചാരിച്ചു.
ഹൈദരാലിയെ എങ്ങനെ ഡീൽ ചെയ്യുമെന്ന് ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു സമാധാനമായേനെ.
ഡിന്നർ കഴിഞ്ഞു അല്പം കഴിഞ്ഞപ്പോൾ ഫാരിസ് യാത്രയായി. ഭരത് ഉടനെ തന്നെ ഉറങ്ങാൻ കിടന്നു. പാത്രങ്ങൾ കഴുകി അനസൂയ ബെഡ്റൂമിൽ ചെന്നപ്പോഴേക്കും അയാൾ ഉറങ്ങിക്കഴിഞ്ഞിരുന്നു. അയാളുടെ കൂർക്കം വലി അനസൂയയുടെ നിരാശ വർധിപ്പിച്ചതേ ഉള്ളൂ.
ലൈറ്റ് എല്ലാം അടച്ച് അവൾ കിടക്കാൻ തീരുമാനിച്ചു. പക്ഷേ ബെഡ്ഡിനടുത്ത് അവൾ കുറച്ചുനേരം നിന്ന് ആലോചിച്ചു.
ഫാരിസ് തന്നെ കാത്ത് പുറത്തു നിൽക്കുന്നുണ്ടാവുമോ?
താൻ വിളിച്ചിട്ടില്ലേ അയാൾ വന്നത്?
പക്ഷേ അയാൾ പറഞ്ഞപോലെ ഇറങ്ങിച്ചെന്നാൽ അയാൾ തന്നെ എന്തെങ്കിലും ചെയ്താലോ? ആരെങ്കിലും തങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടാലോ? അതുമല്ല ഭരത് എങ്ങാനും ഉണർന്നാലോ? പിന്നെ ഇവിടെ കൊലപാതകം നടക്കും.
എന്തായാലും ഇറങ്ങിപ്പോകുന്ന പ്രശ്നമില്ല. അവൾ തീരുമാനിച്ചു.
പക്ഷേ അയാൾ വന്ന് എന്തെങ്കിലും ശബ്ദമുണ്ടാക്കി ഭരതേട്ടൻ ഉണർന്ന് വരികയും തന്നോടുള്ള ദേഷ്യം കൊണ്ട് ഫാരിസ് തന്റെ കള്ളത്തരം വെളിപ്പെടുത്തുകയും ചെയ്താലോ എന്ന് അവൾക്ക് ഭയമുണ്ടായിരുന്നു. താനും ഹൈദരലിയും തമ്മിൽ അരുതാത്ത എന്തോ ബന്ധമുണ്ടെന്നും അതു കണ്ടു പിടിക്കാനാണ് താൻ രാത്രിയിൽ പമ്മി വന്നത് എന്നും ഫാരിസിനു പറയാം. ഭരതേട്ടന് വിശ്വസിക്കാൻ വേണ്ട എന്തു കള്ളവും അയാൾക്ക് പറയാം.
പിന്നെ എല്ലാം തീർന്നു.
ഇരുട്ടിൽ അനക്കമില്ലാതെ എത്ര നേരം കിടന്നിട്ടും അനസൂയക്ക് ഉറക്കം വന്നില്ല. താെട്ടപ്പുറത്ത് കിടന്ന് ഭരത് കൂർക്കം വലിച്ചു. അതാെന്നും തന്റെ ഹൃദയടിപ്പിനെക്കാൾ ഉച്ചത്തിലാണെന്ന് അവൾക്ക് തോന്നിയില്ല.
ഫാരിസ് വന്നാലും ഇല്ലെങ്കിലും ഇന്ന് തനിക്ക് ഉറക്കമില്ലാത്ത രാത്രിയാണെന്ന് അവൾക്ക് മനസ്സിലായി. ഫാരിസിനോട് അവൾക്ക് അടങ്ങാത്ത ദേഷ്യം തോന്നി.
തന്നെ തീ തീറ്റിക്കാൻ നിൽക്കുന്ന ആളുകളിൽ ഒരാൾ മാത്രമാണ് ഫാരിസ് എന്ന് അവൾക്ക് തോന്നി.
പിന്നെയും കുറെ കഴിഞ്ഞ് അവളുടെ മൊബൈൽ ഫോണിൽ ഒരു മേസേജ് വന്നു.
സൈലന്റ് മോഡിൽ ആണെങ്കിലും അതിൻറെ സ്ക്രീനിൽ വന്ന വെളിച്ചം അവളുടെ മനസ്സിൽ തീ കോരിയിട്ടു.
"ഹായ്"
അതായിരുന്നു മെസ്സേജ്.
"ഞാനൊരു ഹായ് വിടാം. താൻ പുറകിലെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങണം."
ഫാരിസിന്റെ വാക്കുകൾ അനസൂയ ഓർത്തു.
ഈശ്വരാ. അയാൾ വന്നു!
അനസൂയയുടെ മനസ്സിലൊരു കൊള്ളിയാൻ പാഞ്ഞു. സ്വിച്ചിട്ട പോലെ ഹൃദയം വീണ്ടും പടപടാ മിടിക്കാൻ തുടങ്ങി.
എന്തു ചെയ്യും?
അവൾ ഭരതിനെ നോക്കി. നല്ല ഉറക്കത്തിലാണ്. മദ്യവും കഴിച്ചിട്ടുണ്ട്. സമയം പതിനൊന്നര ആവാറായി. ഇനി മൂന്നുമണിക്കേ ഉണരൂ.
കുട്ടികളും അവരുടെ റൂമിൽ ഉറങ്ങാൻ പോയിട്ട് കുറെ നേരമായി. അവരും നേരത്തെ തന്നെ ഉറങ്ങിക്കാണും.
ഫാരിസിനെ അനുസരിക്കണോ?
എന്തിനാണ് അയാൾ തന്നെ ഈ അസമയത്ത് കാണാൻ വരുന്നത്? അന്ന് കാറിൽ വെച്ച് ചെയ്ത പോലെയാെക്കെ ചെയ്യാനാവുമോ?
അതോർത്തതും അനസൂയ വിയർക്കാൻ തുടങ്ങി.
പലവിധ ആലോചനകളിൽ മുങ്ങിയ അനസൂയ സമയം കടന്നുപോയത് അറിഞ്ഞില്ല. ഭരതിന്റെ സമീപത്ത് കിടന്ന ഫോണിൽ ഒരു മെസേജിന്റെ വെളിച്ചം അവൾ കണ്ടു. വാട്ട്സ്ആപ്പ് മെസ്സേജ് ആന്നെന്ന് അനസൂയക്ക് മനസ്സിലായി. എന്തോ പന്തികേട് തോന്നിയ അവൾ കൈ നീട്ടി ആ ഫോണെടുത്ത് പരിശോധിച്ചു. സ്ക്രീൻ ലോക്ക് ആണെങ്കിലും ഫ്ലോട്ടു ചെയ്യുന്ന നാേട്ടിഫിക്കേഷൻ അവൾ കണ്ടു.
'മെസ്സേജ് ഫ്രം എസ് ഐ ഫാരിസ് മുഹമ്മദ്'.
അനസൂയ ഞെട്ടിപ്പോയി.
ദൈവമേ!
ഫാരിസ് രണ്ടും കൽപ്പിച്ചാണെന്ന് അവൾക്ക് മനസ്സിലായി.
തന്നെ കാണാൻ പറ്റിയില്ലെങ്കിൽ അയാൾ ഭരതേട്ടനെ കാണും. എല്ലാം പറയാനാണോ അയാളുടെ ഭാവം?
അസൂയക്ക് ഭയം കൊണ്ട് കൈകാലുകൾ തളരുന്ന പോലെ തോന്നി. ഫോൺ അതിന്റെ താഴെ വെച്ച് അവൾ എണീറ്റു.
കാലിലെ പാദസരം ശബ്ദമുണ്ടാക്കി അവളെ ഭയപ്പെടുത്തി. ഇരുട്ടിൽ തപ്പിയാണെങ്കിലും ഉടനെ തന്നെ അവൾ അത് അഴിച്ചു മാറ്റി തലയിണയുടെ താഴെ ഒളിപ്പിച്ചു വച്ചു. വൈകുന്ന ഓരോ സെക്കന്റും തന്നെ കൂടുതൽ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് അനസൂയ അറിഞ്ഞു.
ശബ്ദമുണ്ടാക്കാതെ അവൾ റൂമിനു വെളിയിലിറങ്ങി അടുക്കളയിലേക്ക് നടന്നു. ജനാലയിലൂടെ അവൾ പുറത്തേക്ക് നോക്കി. ഇരുട്ടാണ്. അകത്തും പുറത്തും കൂറ്റാക്കുട്ടാണ്.
ആ ഇരുട്ടിൽ എവിടെയോ തന്നെയും കാത്ത് ഒരാൾ നിൽപ്പുണ്ടെന്ന് അനസൂയ ഓർത്തു.
ദൈവമേ, കാത്തോളണേ.
അവൾ മനസിൽ കരഞ്ഞു.
ജനാലയുടെ തൊട്ടടുത്ത് വന്ന് നോക്കിയിട്ടും അവൾക്ക് ഒന്നും കാണാൻ സാധിച്ചില്ല.
ഫാരിസ് ഈ ഇരുട്ടിൽ എങ്ങനെ നിൽക്കുന്നു എന്ന് അതിനിടയിലും അവൾ അത്ഭുതപ്പെട്ടു.
വാതിലിന്റെ ലോക്ക് നീക്കുമ്പോൾ അവളുടെ കൈകൾ വിറച്ചു. വാതിൽ തുറക്കുന്നതോടെ താൻ ബോധം കെട്ട് താഴെ വീഴുമെന്ന് അവൾക്ക് തോന്നി.
മെല്ലെമെല്ലെ അവൾ വാതിൽ തുറന്നു പുറത്തേക്ക് നോക്കി.
ചെറുതായി മഴ പെയ്യുന്നുണ്ട്.
വേറെ ഒന്നുമില്ല.
ഫാരിസ് തന്നെ കളിപ്പിക്കാൻ ശ്രമിച്ചതാണോ?
അനസൂയക്ക് ഒരേ സമയം ആശ്വാസവും വേവലാധിയും തോന്നി.
ഫാരിസ് അവിടെങ്ങുമില്ല എന്ന ആശ്വാസം. അയാൾ പിണങ്ങിപ്പാേയതാവുമോ എന്ന വേവലാധി.
മഴ കണ്ട് ഫാരിസ് മടങ്ങിപ്പോയതാകുമെന്ന് അവൾ വിശ്വസിച്ചു. അല്പം ധൈര്യം കൈവന്ന പോലെ തോന്നി അവൾ മെല്ലെ പുറത്തേക്കിറങ്ങി. ഗ്രില്ലിട്ട വർക്ക് ഏരിയയാണ്. ചുറ്റും ഇരുട്ടായിരുന്നു. കണ്ണിലേക്ക് ഇരച്ചു കയറുന്ന ഇരുട്ട്. അകത്തു നിന്നുള്ള അതിന്റ ഓടാമ്പൽ അവൾ ഇരുട്ടിൽ തപ്പി പരിശോധിച്ചു. ഓടാമ്പൽ ഇട്ടിട്ടുണ്ട്. അല്പസമയം അവൾ ആ ഇരുട്ടിൽ തന്നെ നിന്നു.