Thread Rating:
  • 1 Vote(s) - 5 Average
  • 1
  • 2
  • 3
  • 4
  • 5
സ്റ്റാർട്ടപ്പ് (Completed)
#10
അദ്ധ്യായം - നാല്


ഫാരിസ് പാേയിക്കഴിഞ്ഞിട്ടും അവളുടെ ഹൃദയമിടിപ്പ് പഴയപോലെ ആകാൻ കുറെ സമയമെടുത്തു.
തന്റെ മോഷണം പിടിക്കപ്പെട്ടിരിക്കുന്നു. അയാളത് ഭരതേട്ടനോട് പറയുമോ? അതോ അയാൾ തന്നെ സഹായിക്കാൻ തയ്യാറാവുമാേ? തന്നോട് ഉള്ളതിനേക്കാൾ അയാൾക്ക് സൗഹൃദം ഭരതേട്ടനോടാണ് എന്ന കാര്യത്തിൽ അവൾക്കു ഉറപ്പായിരുന്നു. 

ഫാരിസിൽ നിന്നും ഭരതേട്ടൻ എല്ലാം അറിയുന്നതിന് മുമ്പ് താൻ തന്നെ  എല്ലാം അദ്ദേഹത്തോട് പറഞ്ഞാലോ എന്ന് അവൾ ആലോചിച്ചു. അതാണ് തൻറെ മുമ്പിലുള്ള ആകെ ഒരു വഴി.
അവൾ തീരുമാനിച്ചു.
അന്ന് വൈകുന്നേരം ഭരത് വന്നപ്പോൾ അവൾ അയാളോട് കാര്യങ്ങൾ പറയാൻ തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ കുട്ടികൾ അടുത്തുള്ളപ്പോൾ സംസാരിക്കാൻ തോന്നിയില്ല. കുട്ടികളുടെ മുമ്പിൽ വച്ച് അയാൾ തന്റെ മേൽ കൈവെച്ചാലാേ?

ഭക്ഷണശേഷം കുട്ടികൾ അവരുടെ റൂമിലേക്ക് പോയപ്പോൾ അനസൂയ അതൊരു അവസരമായി കണ്ടു. മെല്ലെ അവൾ ഭരതിന്റെ അടുത്ത് ബെഡിൽ പോയിരുന്നു. അയാൾ മൊബൈലിൽ എന്തോ വായിച്ചു കൊണ്ട് കിടക്കുകയാണ്.
എത്ര ശ്രമിച്ചിട്ടും അവൾക്ക് വാ തുറക്കാനായില്ല.
എങ്ങനെ പറയും? എങ്ങനെ തുടങ്ങും?
അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
കുറച്ചുദിവസം മുമ്പ് ഭരതിൽ നിന്നും കിട്ടിയ അടി അവൾ ഓർത്തു. അതിൻറെ നാലുമടങ്ങ് അടിയും താെഴിയുമായിരിക്കും തന്റെ കള്ളത്തരങ്ങൾ അറിഞ്ഞാൽ കിട്ടുക.
ഇല്ല അതൊരിക്കലും പാടില്ല. താൻ ആയിട്ട് ഒന്നും പറയാൻ പോകുന്നില്ല. അനസൂയ ദൃഢ നിശ്ചയമെടുത്തു.

രണ്ടുദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം ഫാരിസ് വീണ്ടും ഭരതിനെ സന്ദർശിച്ചു. ഭരത് വീട്ടിലെത്തി വസ്ത്രം പോലും മാറിയിരുന്നില്ല. അപ്പോഴാണ് ഫാരിസിന്റെ ഫോൺ വന്നത്.
അവർ ലിവിങ് റൂമിൽ സംസാരിച്ച് ഉറക്കെച്ചിരിക്കുന്നത് അനസൂയ കേട്ടു. അങ്ങോട്ട് ചെല്ലാൻ അനസൂയക്ക് മനസ്സ് വന്നില്ല. പക്ഷേ അപ്പോഴാണ് ഭരതേട്ടൻ ചായ ആവശ്യപ്പെട്ടത്.
"ചായ വേണ്ട. തണുത്തത് എന്തെങ്കിലും മതി."
ഫാരിസ് പറഞ്ഞു.
അനസൂയ രണ്ടു ഗ്ലാസ് നാരങ്ങ വെള്ളം ഉണ്ടാക്കി ഒരു ട്രേയിൽ വെച്ച് അങ്ങോട്ട് ചെന്നു. ഫാരിസിന്റെ മുഖത്ത് നോക്കാൻ അവൾക്ക് മടി തോന്നി. പ്രത്യേകിച്ചും ഭരതേട്ടന്റെ മുന്നിൽവച്ച്.
ഭരതേട്ടൻ തൻറെ പ്രോപ്പർട്ടി ഡിസ്പ്യൂട്ടിന്റെ കാര്യങ്ങൾ വിസ്തരിച്ച് പറയുകയാണ്. ഫാരിസിന്റെ ശ്രദ്ധ മുഴുവനും അയാളിലേക്കാണ്. ഭാഗ്യം എന്ന് വിചാരിച്ച് അനസൂയ വേഗം ഗ്ലാസുകൾ രണ്ടും അവർക്കു മുന്നിൽ വച്ച് അടുക്കളയിലേക്ക് നടന്നു.
ഒരു പ്രശ്നത്തിൽ നിന്നും ഓടി രക്ഷപ്പെട്ട പോലെയാണ് അടുക്കളയിലെത്തിയപ്പോൾ അനസൂയക്ക് അനുഭവപ്പെട്ടത്.
കുറച്ചു കഴിഞ്ഞപ്പോൾ അടുക്കള വാതിൽക്കൽ ഒരു മുട്ട് കേട്ടു. നോക്കുമ്പോൾ അതാ നിൽക്കുന്നു ഫാരിസ്.
"എന്താടോ ഒരു മൈൻഡ് ഇല്ലാതെ?"
അയാൾ ചോദിച്ചു. 
മറുപടി പറയാൻ തുടങ്ങിയ അനസൂയ അയാൾ അടുത്തേക്ക് വരുന്നത് കണ്ട് തന്റെ വാക്കുകൾ വിഴുങ്ങി. അവളുടെ തൊട്ടുമുന്നിൽ എത്തി അയാൾ നിന്നു. 
"എന്താണെടി ഒരു പിണക്കം പോലെ?"
അയാൾ വീണ്ടും ചോദിച്ചു.
അനസൂയ ഒരു വശത്തേക്ക് മാറി.
പക്ഷേ ഫാരിസ് അവളുടെ കയ്യിൽ പിടിച്ചു.
"അനസൂയ എന്തെങ്കിലും പറയെടാേ..."
അനസൂയ ഞെട്ടിപ്പോയി.
"എന്ത്... എന്തു പറയാൻ? എനിക്കൊരു പിണക്കവുമില്ല."
അങ്ങനെ പറഞ്ഞെങ്കിലും അയാളുടെ മുഖത്ത് നോക്കാൻ അവൾ പണിപ്പെട്ടു.
"പിന്നെന്താ എന്റെ മുഖത്തേക്ക് നോക്കാതെ ഇങ്ങനെ മാറിക്കളയുന്നത്?"
അവളുടെ കയ്യിൽ പിടിച്ച് അവളെ അടുത്തേക്ക് വലിച്ചുകൊണ്ടാണ് അയാൾ ചോദിച്ചത്. ആദ്യം അതിനെ പ്രതികരിക്കണോ അതോ അയാളുടെ ചോദ്യത്തിന് മറുപടി പറയണോ എന്ന് അനസൂയക്ക് നിശ്ചയം ഉണ്ടായിരുന്നില്ല.
പക്ഷേ അവളെ കൗണ്ടർ ടോപ്പിലേക്ക് ചേർത്ത് അമർത്തി അയാൾ വീണ്ടും മുന്നിലേക്ക് നീങ്ങിയപ്പോൾ അവൾക്ക് മനസ്സിലായി അയാളുടെ ഉദ്ദേശം ശാരീരികമായി അവളെ വിരട്ടുകയാണെന്ന്.
"എന്താ ചെയ്യുന്നത് ഫാരിസ്? മാറിനിൽക്ക്!"
അവൾ അയാളെ തള്ളി മാറ്റാൻ ശ്രമിച്ചു.
പക്ഷേ ദുർബലമായ അവളുടെ ഒറ്റക്കൈ കൊണ്ടുള്ള തള്ള് അയാളെ ഒട്ടും ഏശിയില്ല.
"നല്ല ശക്തിയിൽ തള്ളെടോ!" ഫാരിസ് ചിരിച്ചു. "ഇതെന്താ കുട്ടികളെപ്പോലെ?"
"എന്താ ഫാരിസിന്റെ ഉദ്ദേശം? സ്ഥലം മറന്നു പെരുമാറരുത് ഫാരിസേ."
കർക്കശമായാണ് അവൾ പറഞ്ഞത്.
"സ്ഥലം മറന്നൊന്നും അല്ല ഞാൻ പെരുമാറുന്നത്. ആക്ച്വലി അനസൂയ ഒരു കാര്യം മറക്കരുത്. ഞാൻ പോലീസും താൻ തീഫും ആണ്. അല്ലേ?"
അനസൂയ അയാളെ തുറിച്ചുനോക്കി.
"അതുകൊണ്ട്?"
"അതുകൊണ്ട് അനസൂയയെ ചെറുതായിട്ടാെന്ന് വിരട്ടാനുള്ള പവറാെക്കെ എനിക്കുണ്ട്; ഇല്ലേ?"
"അപ്പോ വിരട്ടാനാണോ എൻറെ കൈപിടിച്ച് ഇങ്ങനെ അമർത്തുന്നത്? ഇവിടെ വെച്ചുതന്നെ വേണോ ഇതൊക്കെ? ഭരതേട്ടൻ കണ്ടാൽ അതോടെ തീരും നിൻറെ ഈ വിരട്ടലാെക്കെ!" അനസൂയ താക്കീത് ചെയ്തു.
ഫാരിസ് വീണ്ടും പുഞ്ചിരിച്ചു.
"ഭരതേട്ടൻ കണ്ടാൽ ഞാൻ സത്യം അപ്പോൾ പറയും."
"നീയിതെന്തു ഭാവിച്ചാ ഫാരിസ്?"
ഫാരിസ് ഒന്നും പറഞ്ഞില്ല. പകരം ഒരു കൈ കൊണ്ട് അവളുടെ കവിളിൽ മെല്ലെ തലോടി. ദീർഘമായ ഒരു ശ്വാസമെടുത്തു.
"തൻറെ ഈ ഗന്ധം... അത് പെർഫ്യൂമിന്റെ അല്ല. തന്റെ മാത്രം ഗന്ധമാണ്. ഇതിങ്ങനെ ശ്വസിക്കുമ്പോൾ... അടുത്ത് നിന്ന് മാറാൻ തോന്നുന്നില്ല."
അനസൂയയുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. ഏതു നിമിഷവും ഭരതേട്ടൻ അടുക്കളയിലേക്ക് കടന്നുവരുമെന്നും തന്നെയും ഫാരിസിനെയും ഈ രീതിയിൽ കണ്ടു പൊട്ടിത്തെറിക്കുമെന്നും അവൾ ഭയന്നു.
"ഫാരിസ് ദയവു ചെയ്തു ഒന്നു മാറ്. ഇതൊന്നും ശരിയല്ല. എനിക്ക് ദേഷ്യം വരുന്നുണ്ട്."
"തനിക്ക് ദേഷ്യം വരുന്നുണ്ടെന്ന് തന്നെ മുഖം കണ്ടാൽ അറിയാം. പക്ഷേ തൻറെ കവിളൊക്കെ ഇങ്ങനെ ചുവന്നിരിക്കുന്നത് കാണാൻ നല്ല ഭംഗിയാ. ഞാനൊരു കാര്യം പറയട്ടെ?"
"എന്താ?"
"എനിക്ക് തന്നെ ഭയങ്കര ഇഷ്ടമാടാേ. ഇഷ്ടമെന്ന് പറഞ്ഞാൽ... മോശമായിട്ടല്ല ട്ടോ. നല്ല ഇഷ്ടം."
"അതൊക്കെയങ്ങ് മനസ്സിൽ വച്ചാൽ പോരെ? എന്തിനാ ഇങ്ങനെ പിടിച്ചു നിർത്തി  ഭീഷണിപ്പെടുത്തും പോലെ സംസാരിക്കുന്നത്?"
"കുറച്ചു നേരത്തേക്ക് മാത്രമേ അനസൂയയെ ഇങ്ങനെ എനിക്ക് കിട്ടൂ. അതുകൊണ്ടാ."
"അതിനിങ്ങനെ ദേഹത്ത് താെടുന്നത് എന്തിനാ? മാറിനിന്ന് സംസാരിച്ചൂടെ?"
കലശലായ ദേഷ്യം വന്നെങ്കിലും ശബ്ദം ഒട്ടും ഉയരാതെയാണ് അനസൂയ ചോദിച്ചത്.
"മാറിനിൽക്കണമെന്നുണ്ട്. പക്ഷേ പറ്റുന്നില്ല. താനൊരു പൂവും ഞാനൊരു വണ്ടും .... അങ്ങനെയാ തോന്നുന്നേ..."
കവിളിൽ തലോടിയ കൈ അയാൾ പതിയെ അവളുടെ കഴുത്തിന് പുറകിലൂടെ ചുറ്റി. പിന്നെ ഒന്നുകൂടി തൻറെ ശരീരം അവളിലേക്ക് അമർത്തി. അയാളുടെ ശ്വാസം അവളുടെ മുഖത്ത് തട്ടി. അയാൾ തന്നെ ചുംബിക്കാൻ ഒരുങ്ങുകയാണെന്ന് അനസൂയക്ക് തോന്നി.
ഭയംകൊണ്ട് അവൾ വിളറി.
"ഫാരിസേ വിട്."
അവളുടെ ശബ്ദം വിറച്ചു.
ഫാരിസ് അവളുടെ കണ്ണിൽ നോക്കി തലയാട്ടി പിന്നെ ഒന്ന് ചിരിച്ചു.
"പേടിക്കണ്ടടി ഞാൻ നിന്നെ കിസ്സ് ചെയ്യുകയൊന്നുമില്ല."
പെട്ടെന്ന് അയാൾ പിടിവിട്ട് പിന്നോട്ടു മാറി.
"താനൊരു ലഹരിയാണ് ഏതു പുരുഷനും. ഭരതിന്റെ ഭാഗ്യം. എൻറെയൊക്കെ നഷ്ടം. അല്ലേ?"
അനസൂയ ശ്വാസം എടുക്കാൻ മറന്നു പോയ നിമിഷമായിരുന്നു അത്. അവൾ വാതിലിലേക്ക് നോക്കി. അവിടെ എല്ലാം കണ്ടുകൊണ്ട് ഭരതേട്ടൻ നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ എന്നപോലെ. ഭരതിനെ  അവിടെയെങ്ങും കണ്ടില്ല.
ഫാരിസ് അവളുടെ പിറകിൽ സ്റ്റൗവിനടുത്ത് പാത്രത്തിൽ വച്ചിരുന്ന പച്ചമുളകിൽ ഒന്ന് കയ്യിലെടുത്ത് വെറുതെ പരിശോധിച്ചു. പിന്നെ തുടർന്നു സംസാരിച്ചു.
"ഭരത് എൻറെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഈ കേസിന് വേണ്ടത്ര ഇംപോർട്ടൻസ് ഞാൻ കൊടുക്കുന്നില്ലേ എന്ന് അയാളെന്നോട് ചോദിച്ചു. അയാളെ ഇഗ്നോർ ചെയ്യാൻ എനിക്ക് പറ്റില്ല. പക്ഷേ അയാൾക്ക് മറുപടി കൊടുക്കാനും എനിക്ക് പറ്റുന്നില്ല. കാരണം നീയാണ്. ഞാൻ ആരുടെ സൈഡാണ് നിൽക്കേണ്ടത്?"
"എന്റെ സൈഡ് ആണ് ഫാരിസ് നിൽക്കേണ്ടത്. പക്ഷേ അതിന്റെ പേരിൽ എന്നെ ബ്ലാക്ക്മെയിൽ ചെയ്യാനൊന്നും വരരുത്. ഫാരിസിനെ ഒരു സുഹൃത്തായിട്ടാണ് ഞാൻ കാണുന്നത്."
ഫാരിസ് മെല്ലെ ചിരിച്ചു കൊണ്ട് തലയാട്ടി.

ഹാളിൽ നിന്നും ഭരതന്റെ ശബ്ദം കേട്ടു. ഫാരിസ് ഉടനെ അങ്ങോട്ട് പോയി.
അപ്പോഴാണ് അനസൂയക്ക് ശ്വാസം നേരെ വീണത്. 

ഒരു പ്രഷർ ചേമ്പറിൽ നിന്നും ഇറങ്ങിയത് പോലെ അവൾക്ക് തോന്നി. കിച്ചൻ സിങ്കിന് അഭിമുഖമായി നിന്ന് അവൾ കണ്ണടച്ചു. അടഞ്ഞ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകി. 

ഈശ്വരാ എന്തൊരു പരീക്ഷണമാണിത്!
സുഹൃത്തെന്ന് വിചാരിച്ച് സഹായം അഭ്യർത്ഥിച്ച ഫാരിസ് ഒരു വിഷസർപ്പമാണോ? അതിൻറെ കടിയേറ്റ് വീഴാനാണോ തൻറെ വിധി? അതോ തന്നെക്കൊണ്ട് തന്നെ ഈ സൗഹൃദം അവസാനിപ്പിക്കാനും സത്യം ഭരതേട്ടനോട് പറയിപ്പിക്കാനുമാണോ ഫാരിസിന്റെ ശ്രമം? ഭരതേട്ടൻ ഫാരിസിൻറെ എത്ര പ്രിയപ്പെട്ട സുഹൃത്താണ് എന്ന് പതിയെ പതിയെ അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. ഒടുവിൽ അയാൾ സത്യം പറയും. ഭരതേട്ടൻ എല്ലാം അറിയും. ഭയത്തോടെ അവൾ ഓർത്തു.
മക്കളുടെ മുന്നിൽ വച്ച് ഭരതേട്ടൻ തന്നെ പെരുംകളളി എന്നും വഞ്ചകി എന്നും ആക്രോശിക്കുകയും അടിക്കുന്നതും മറ്റും അവൾ മനക്കണ്ണിൽ കണ്ടു.
അവളുടെ കണ്ണിൽ ഇരുട്ടു പടർന്നു. കണ്ണ് തുറന്നിട്ടും നനഞ്ഞ കണ്ണ് എത്ര തുടച്ചിട്ടും ആ ഇരുട്ട് അകന്ന് പോയില്ല.

രണ്ടുദിവസം കഴിഞ്ഞു. മറ്റു കാര്യങ്ങളിൽ മുഴുകിയ ഭരതേട്ടൻ നഷ്ടപ്പെട്ട പണത്തെപ്പറ്റി മറന്നതുപോലെ അവൾക്ക് തോന്നി. ഫാരിസ് അദ്ദേഹത്തോട് ഒന്നും പറഞ്ഞിട്ടില്ല എന്ന കാര്യം അനസൂയയെ ആശ്വസിപ്പിച്ചു. ദിവസങ്ങൾ കഴിയുന്താേറും അവൾക്ക് ഫാരിസിൽ ചെറിയ വിശ്വാസം വന്നു തുടങ്ങി.
ഇല്ല; അയാൾ ഭരതേട്ടനോട് ഒന്നും പറയാൻ പോകുന്നില്ല. 
'തന്നെ എനിക്ക് ഇഷ്ടമാടാേ...'
അയാളുടെ വാക്കുകൾ അവൾ ഓർത്തു. അത് പറയുമ്പോൾ അയാളുടെ കണ്ണുകളിലെ തിളക്കം അവൾ ഓർത്തു . 

ഫാരിസിനെ ഒരുപാടൊന്നും പേടിക്കേണ്ട ആവശ്യമില്ല എന്ന് അവൾക്ക് തോന്നി. അടുത്ത തവണ കുറച്ചുകൂടി ധൈര്യമായി അയാളോട് പെരുമാറണം. അവൾ തീരുമാനിച്ചു.

കുറച്ചുനാൾ കഴിഞ്ഞ് ഫാരിസ് വീണ്ടും ഭരതന്റെ കൂടെ വീട്ടിൽ വന്നു. പോലീസ് വേഷത്തിൽ ഒന്നുമല്ല. സാധാരണ ഒരു പാൻറും ഷർട്ടും ആയിരുന്നു വേഷം.
അനസൂയയെ കണ്ടു അയാൾ ചിരിച്ചു.
"സുഖമാണോ അനസൂയേ?"
"എനിക്ക് സുഖം തന്നെ. ഞങ്ങടെ വീട്ടിലെ കള്ളനെ എന്നാണ് പിടിക്കുന്നത്?"
അനസൂയ അയാളുടെ കണ്ണിൽ നോക്കിയാണ് ചോദിച്ചത്.
അവളുടെ ചോദ്യം അയാളെ അല്പമൊന്ന് അമ്പരപ്പിച്ചു. അയാൾ തലതിരിച്ച് ഭരതിനെ നോക്കി.
"ഇനി ഞാൻ ഇങ്ങോട്ട് വരുന്നില്ല ഭരത്. അനസൂയ പോലും എന്നെ കളിയാക്കി കൊല്ലുന്നു."
"പിന്നെ കളിയാക്കാതെ? വലിയ പോലീസുകാരൻ ആണെന്ന് പറഞ്ഞിട്ട്  ഒരു മാസമായി ഇതുവരെ ഒരു തുമ്പും ഇല്ല!" ഭരത് ചിരിച്ചു.
"ഒരുമാസമോ? രണ്ടാഴ്ചയല്ലേ ആയുള്ളൂ?"
ഫാരിസ് തലയാട്ടിക്കൊണ്ട് ചോദിച്ചു.

അല്പം കഴിഞ്ഞ് അനസൂയ അടുക്കളയിൽ നിൽക്കുമ്പോൾ അവൾക്ക് അറിയാമായിരുന്നു അയാളും അങ്ങോട്ട് വരുമെന്ന്. അവൾ അയാളെ പ്രതീക്ഷിച്ചു തന്നെ അടുക്കളയിൽ നിന്നു.

പ്രതീക്ഷിച്ചതുപോലെ തന്നെ അല്പം കഴിഞ്ഞ് ഫാരിസ് അങ്ങോട്ട് വന്നു.
"എന്നെയും കാത്തുനിൽക്കുകയാണോ?"
അയാൾ ചോദിച്ചു.
"ഭരതേട്ടൻ എവിടെ?"
അനസൂയ ചോദിച്ചു.
"അദ്ദേഹം വസ്ത്രം മാറി റെഡിയാകാൻ പോയതാണ്."
"എന്താ പ്ലാൻ? എന്തെങ്കിലും കള്ളത്തരം ഉണ്ടോ?"
"കള്ളന്മാർ ഇവിടെയല്ലേ? കള്ളന്മാർ അല്ല... കള്ളത്തി."
"എന്താ എന്നെ കാണിച്ചു കൊടുക്കുന്നില്ലേ?"
"കാണിച്ചുകൊടുക്കണം എന്നുണ്ട്; പക്ഷേ പറ്റുന്നില്ല."
"അതെന്താ?"
അനസൂയ ചിരിച്ചു.
ഫാരിസും ചിരിച്ചു.
"താൻ ആളു ഭയങ്കര കള്ളിയാണല്ലോ. പണ്ടത്തെ പാവം പിടിച്ച അനസൂയ ഒന്നുമല്ല."
"നീയും അല്ല. നീ ഒരു പെണ്ണ് പിടിയൻ ആയി മാറിയിട്ടുണ്ട്."
അനസൂയ പറഞ്ഞു.
"ഞാനൊരു പോലീസുകാരനായിപ്പാേയി."
"എനിക്ക് സംശയമുണ്ട്."
"തൽക്കാലം ഞാനിപ്പോൾ പോലീസുകാരൻ തന്നെയാണ്."
"എന്നെ അറസ്റ്റ് ചെയ്യാൻ വന്നതാണോ?"
അയാളുടെ കണ്ണിൽ നോക്കിയാണ് അനസൂയ ചോദിച്ചത്.
കൃത്രിമമായ ഒരു നിസ്സഹായത ഫാരിസിന്റെ മുഖത്ത് അവൾ കണ്ടു.
"അറസ്റ്റ് ചെയ്യാൻ എന്റെ കയ്യിൽ തെളിവ് ഒന്നുമില്ല." അയാൾ പറഞ്ഞു.
"എന്നാ പിന്നെ വിട്ടുകൂടെ?"
അനസൂയ ചോദിച്ചു.
"അങ്ങനെ വിടാൻ പറ്റുമോ? തെളിവ് കണ്ടുപിടിക്കുകയല്ലേ പോലീസുകാരന്റെ കടമ?"
"എന്നാ കണ്ടുപിടിക്ക്."
ഒരു വെല്ലുവിളി പോലെയാണ് അവൾ പറഞ്ഞത്. പറഞ്ഞത് അബദ്ധമായിപ്പോയെന്ന് അയാളുടെ നോട്ടം കണ്ടപ്പോൾ തന്നെ അനസൂയക്ക് മനസ്സിലായി. അവളുടെ വെല്ലുവിളി ഏറ്റെടുത്ത പോലെ അയാൾ തലകുലുക്കി.
"അതിന് ആദ്യം തന്നെ ഒന്ന് പരിശോധിക്കണം."

അനസൂയക്ക് എന്തെങ്കിലും മറുപടി പറയാൻ സാധിക്കുന്നതിന് മുമ്പ് തന്നെ ഫാരിസ് മുന്നോട്ടു നീങ്ങി കൈകൾ രണ്ടും അവളുടെ തോളിൽ വെച്ചു. കഴുത്തിന് ഇരുവശത്തുമായി  ഇറങ്ങിക്കിടക്കുന്ന ചുരിദാറിന് മുകളിൽ, നഗ്നമായ അവളുടെ തണുത്ത തോളിൽ അയാളുടെ ചൂടുള്ള കൈകൾ പതിഞ്ഞപ്പോൾ പൊള്ളലേറ്റതുപോലെ അനസൂയയൊന്ന് ഞെട്ടി. 
"അനങ്ങാതെ നിൽക്കെടി, കള്ളിപ്പെണ്ണേ!"
ഫാരിസ് ഗൗരവത്തിൽ പറഞ്ഞു.
"പോലീസിന്റെ അടുത്ത് വെളച്ചിൽ എടുക്കരുത്."
അനസൂയ പിന്നോട്ട് നീങ്ങി എങ്കിലും ചുവരിൽ തട്ടി നിന്നുപോയി.
"ഫാരിസ്, വേണ്ടാട്ടോ."
അവളുടെ ശബ്ദം മെല്ലെയേ പുറത്തുവന്നുള്ളൂ.
"ഞാനൊന്നു പരിശോധിക്കട്ടെടോ."
അയാളുടെ കൈകൾ പതിയെ താഴോട്ട് നീങ്ങി. അവളുടെ കൈകളിലൂടെ കൈമുട്ട് വരെ അത് സഞ്ചരിച്ചു. പിന്നെ പെട്ടെന്ന് അത് അവളുടെ കൈകൾക്കും ശരീരത്തിനും ഇടയിലേക്ക് നീങ്ങി. അയാളുടെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നപ്പോൾ ഷോക്കേറ്റത് പോലെ അവൾ ഒന്നു പിടഞ്ഞു. 
"ഡോണ്ട്. മൂവ്."
കനത്തിലുള്ള ഫാരിസിന്റെ ശബ്ദം അവളെ ദുർബലയാക്കി.
അയാളുടെ കൈകൾ ഇടുപ്പിൽ നിന്നും മുകളിലേക്കാണ് നീങ്ങിയത്.
"റൈസ് യുവർ ആംസ്."
അയാൾ ആവശ്യപ്പെട്ടു.
അയാൾ കളിക്കുകയാണോ കാര്യത്തിലാണോ എന്ന് അനസൂയയ്ക്ക് മനസ്സിലായില്ല. അവൾ അറിയാതെ തന്നെ അവളുടെ കൈകൾ രണ്ടും വശങ്ങളിലേക്ക് ഉയർന്നു. അയാളുടെ കൈകൾ അവളുടെ കക്ഷം വരെ പൊങ്ങി. സ്ലീവ് ലെസ്സ് ആയ ടോപ്പിടാൻ തോന്നാത്ത നിമിഷത്തെ അനസൂയ ഒരു നിമിഷം നമിച്ചു.
കക്ഷത്തിൽ നിന്നും അയാളുടെ വീണ്ടും താഴേക്ക് നീങ്ങി. ഇടയ്ക്ക് തപ്പുന്ന പോലെ അവളുടെ ശരീരത്തിൽ  അയാൾ പിടിച്ചു ഞെക്കുന്നുണ്ടായിരുന്നു.

മാറിനിരുവശത്തും വന്നപ്പോൾ അയാളുടെ തള്ളവിരലുകൾ തന്റെ മുലകളിലേക്ക് അമർന്നത് അവൾ വ്യക്തമായി അറിഞ്ഞു.
അവളുടെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു.
"പേടിക്കേണ്ട മിസ്സിസ് അനസൂയ. ഇറ്റ് വിൽ ബി ഓവർ ബിഫോർ യു നോ."
ഫാരിസ് മെല്ലെ പറഞ്ഞു.
പക്ഷേ  അയാൾ പറഞ്ഞത് അയാളുടെ കൈകൾ കേൾക്കുന്നുണ്ടായിരുന്നില്ല. അവ മെല്ലെ അവളുടെ വയറിലേക്ക് നീങ്ങി. വയറിൻറെ ഇരുവശത്തും മസാജ് ചെയ്യുന്ന പോലെ അതിൻറെ മാംസളത അളന്നു. അവിടെനിന്നും താഴേക്ക് നീങ്ങിയപ്പോൾ കൈകൾ പുറകോട്ട് നീങ്ങുന്നത് അനസൂയ അറിഞ്ഞു. തന്റെ നിതംബം ആണ് ഇനി അയാളുടെ ലക്ഷ്യമെന്ന് മനസ്സിലാക്കിയ നിമിഷം അനസൂയ തൻറെ ധൈര്യം വീണ്ടെടുത്തു.
"മതി."
അയാളുടെ കൈകളിൽ പിടിച്ചു അവൾ അയാളെ തള്ളി മാറ്റാൻ ശ്രമിച്ചു.
പക്ഷേ പെട്ടെന്ന് അയാൾക്ക്റെ കൈകളുടെ കരുത്തുകൂടി. 
"നിക്കടോ അവിടെ."
അവളുടെ ഒരു കൈ പിടിച്ചു വലിക്കുകയും മറ്റേ കൈ കൊണ്ട് അവളുടെ തോളിൽ പിടിച്ച് തള്ളുകയും ചെയ്തു. എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാകുന്നതിന് മുമ്പ് പുറം തിരിഞ്ഞുപോയി. അടുത്ത നിമിഷം  അയാൾ അവളെ ചുമരിലേക്ക് തള്ളി. അവളുടെ മുഖവും നെഞ്ചും ചുവരിൽ ഉരഞ്ഞു നിന്നു.
"ജസ്റ്റ് കോപ്പറേറ്റ്, മിസ്സിസ് അനസൂയ."
അങ്ങനെ പറഞ്ഞുകൊണ്ട് ഫാരിസ് താഴേക്ക് കുനിഞ്ഞു.
ഇത്തവണ അയാളുടെ കൈകൾ അവളുടെ ഇടുപ്പിന് പിറകിൽ അമർന്നപ്പോൾ അവൾക്ക് അനങ്ങാൻ കഴിഞ്ഞില്ല. പിന്നെ അവ താഴേയ്ക്ക് നീങ്ങി. അവൾ പേടിച്ചതുപോലെ തന്നെ അയാളുടെ കൈപ്പാതങ്ങൾ തന്റെ നിതംബത്തിൽ അമരുന്നത് അവൾ അറിഞ്ഞു. ശരിക്കും ഞെക്കുകയാണോ  അയാൾ എന്ന് അവൾക്ക് തോന്നി.
കണ്ണടച്ചു പോയി അനസൂയ.
"തന്റെ രഹസ്യങ്ങളെല്ലാം ഇവിടെയാണോ സൂക്ഷിച്ചിരിക്കുന്നത്?"
ഫാരിസ് ചോദിച്ചു.
"ഒരുപാടുണ്ട്. അതാ ചോദിച്ചത്."
അനസൂയ വെട്ടിത്തിരിഞ്ഞ് അയാളെ തള്ളി മാറ്റി ഇടത്തേക്ക് നീങ്ങി.
"മതി നിൻറെ തോന്ന്യാസം. ഇറങ്ങിക്കോ ഇപ്പൊ ഇവിടുന്ന്."
അവൾ അലറി. പക്ഷേ ശബ്ദം അവൾ ആഗ്രഹിച്ച രീതിയിൽ പുറത്തുവന്നില്ല. ഒരു അപേക്ഷ പോലെയേ അയാൾക്ക് തോന്നിയുള്ളൂ. ഫാരിസ് എണീറ്റു.
"മതി ഇത്ര കേട്ടാൽ മതി എനിക്ക്. ഇനി എനിക്ക് ഭരതിനെ ഒന്ന് കാണണം."

അതും പറഞ്ഞുകൊണ്ട്  അയാൾ തിരിഞ്ഞു നടന്നു.

നാശം!
അനസൂയ വേവലാതിയുടെ അയാളെ പിന്തുടർന്നു.
"ഫാരിസ് നിൽക്ക്."

പക്ഷേ  അയാൾ നിന്നില്ല. ഹാളിൽ ഭരത് ഉണ്ടായിരുന്നു. ആരോടോ ഫോണിൽ വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കുകയാണ് അയാൾ.
"ഭരതേ, എനിക്ക് ഒരു നിമിഷം താ."
ഫാരിസ് ആവശ്യപ്പെട്ടു.

എല്ലാം തീർന്നു എന്ന് അനസൂയയ്ക്ക് മനസ്സിലായി.
തൻറെ ശരീരത്തിൽ അവിടെയും ഇവിടെയും ഞെക്കി, തൻറെ കവിളിൽ ഉമ്മയും തന്ന് ഇപ്പോ ഇവൻ എന്നെ ചതിക്കുകയാണ്.
എന്തു മറുപടി പറയണമെന്ന് ആലോചിച്ചാൽ മതി.

ഭരത് ഫോൺകോൾ നിർത്തി ഫാരിസിനെ നോക്കി.
"എന്താ, പറയൂ ഫാരിസ് ."
"മോഷ്ടാവിനെപ്പറ്റി എനിക്ക് ചില ക്ലൂ കിട്ടിയിട്ടുണ്ട്. "
അത് പറയുമ്പോൾ ഇടങ്കണ്ണിട്ട് അനസൂയയെ നോക്കി. കണ്ണുകളാൽ അവൾ അയാളോട് യാചിച്ചു.
"വെരി ഗുഡ് ഫാരിസ്, എനിക്കറിയാം ഫാരിസ് ഇത് ഈസിയായി ക്രാക്ക് ചെയ്യും എന്ന്."
ഭരത് പറഞ്ഞു
"നോ ഭരത്. ഡോണ്ട് ബി സോ ഹാപ്പി യെറ്റ്. ക്ലൂ മാത്രമേ കിട്ടിയിട്ടുള്ളൂ മോഷ്ടാവിനെ കിട്ടിയിട്ടില്ല."
"അതു കുഴപ്പമില്ല. വൈകാതെ അതുണ്ടാകും."
ഭരത് പറഞ്ഞത് കേട്ട് ഫാരിസ് തലയാട്ടി. ഒപ്പം അനസൂയയെ നോക്കി അയാൾ ഒന്നു ചിരിച്ചു.
അനസൂയയ്ക്ക് പെട്ടെന്നൊരു ആശ്വാസം  തോന്നിയെങ്കിലും അയാളുടെ ചിരി കൂടുതൽ പരിഭ്രമമാണ് സൃഷ്ടിച്ചത്.

ഭരതിന്റെ ഫോൺ വീണ്ടും ശബ്ദിച്ചു. 
"താൻ സംസാരിക്ക്. ഞാൻ ഇറങ്ങുകയാണ്."
ഫാരിസ് ഭരതിന് കൈ കൊടുത്ത് ഉമ്മറത്തേക്ക് നടന്നു. ഭരത് ഉടനെ തന്നെ ഫോൺ കോൾ അറ്റന്റ് ചെയ്ത് തന്റെ ബെഡ്റൂമിലേക്ക് നീങ്ങി. 
ഉമ്മറവാതിൽക്കൽ എത്തിയ ഫാരിസ് തിരിഞ്ഞ് അനസൂയയെ നോക്കി അങ്ങോട്ട് വരാൻ ആംഗ്യം കാട്ടി. 
ഭരത് ഫോൺ സംഭാഷണത്തിൽ മുഴുകി ക്കഴിഞ്ഞു എന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തിയ ശേഷമാണ് അനസൂയ ഫാരിസിനടുത്തേക്ക് ചെന്നത്.

"എൻറെ ക്രെഡിബിലിറ്റി... വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു പോലീസ് സുഹൃത്തെന്ന എൻറെ ക്രെഡിബിലിറ്റിയാണ് ഇവിടെ ഞാൻ നഷ്ടപ്പെടുത്തുന്നത്." പതിയെ ആണ് അയാൾ സംസാരിച്ചത്. "അനസൂയയ്ക്കുവേണ്ടി. സുഹൃത്ത് എന്നതിലുപരി എന്തൊക്കെയോ ആണ് താൻ എൻറെ എന്നൊരു തോന്നൽ. പക്ഷേ എന്നുവച്ച് എന്നെ പേടിക്കുകയൊന്നും വേണ്ടാട്ടോ. തൻറെ വൈവാഹിക ജീവിതത്തിൽ വിള്ളൽ വീഴ്ത്താൻ ഒന്നും ഞാൻ വരില്ല."
"പിന്നെന്താ ഫാരിസ് ഉദ്ദേശിക്കുന്നത്?"
ധൈര്യം സംഭരിച്ചുകൊണ്ട് അനസൂയ ചോദിച്ചു.
"കുറച്ചു നല്ല നിമിഷങ്ങൾ. അത്രമാത്രം."
"നല്ല നിമിഷങ്ങൾ എന്നുവച്ചാൽ?"
"നല്ല നിമിഷങ്ങൾ ഇതൊക്കെ തന്നെ..."
പെട്ടെന്ന് ഫാരിസ് അവളുടെ കയ്യിൽ പിടിച്ച് തന്നിലേക്ക് വലിച്ചടുപ്പിച്ചു. ഞൊടിയിടയിൽ അയാളുടെ ഇടതുകൈ അവളുടെ അരക്കെട്ടിൽ ചുറ്റിയമർന്നു. അനസൂയ കണ്ണടച്ച് തുറക്കും മുമ്പ് അയാളുടെ ചുണ്ടുകൾ അവളുടെ കവിളിൽ അമർന്നു.
"ഫാരിസ് ..." 
അനസൂയ വിളറിപ്പോയി. 
പെട്ടെന്ന് തന്നെ ഫാരിസ് അവളെ വിട്ടു. ഒരു സ്റ്റെപ്പ് പുറകോട്ട് നീങ്ങി അവളെ നോക്കി അയാൾ കണ്ണിറുക്കി.
"തന്റെ കവിളാകെ ചുവന്നല്ലോ."
"ഫാരിസേ, കളിക്കല്ലേ..."
താക്കീതുപോലെ അവൾ പറഞ്ഞു. പക്ഷേ അതിലേറെ അയാളുടെ പെട്ടെന്നുള്ള നീക്കത്തെ തടയാൻ പറ്റാതിരുന്നതിലെ നിരാശയാണ് അവളുടെ ശബ്ദത്തിൽ ഉണ്ടായിരുന്നത്. 
ഒരു ചിരിയോടെ ഫാരിസ് തലയാട്ടി. പിന്നെ തിരിഞ്ഞു നടന്നു.

"എന്താണ് ഫാരിസിന്റെ മനസ്സിൽ?"
ഫാരിസ് പോയി കുറേ സമയം കഴിഞ്ഞിട്ടും അനസൂയയുടെ മനസ്സിൽ നിന്നും ആ ചോദ്യം മാഞ്ഞില്ല.
ഒപ്പം ശരീരമാകെ ഫാരിസിന്റെ കൈകൾ ഇഴഞ്ഞുനീങ്ങുന്ന തോന്നലും.

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഫാരിസിന്റെ കൈകൾ വീണ്ടും അവളുടെ ചിന്തകളിൽ നിറഞ്ഞു. എവിടെയൊക്കെയാണ് അയാൾ തൊട്ടത്. തോളിൽ. ഇടുപ്പിൽ. മാറിനിരുവശത്തുമായി. അരക്കെട്ടിൽ. പിന്നെ അയാൾ താഴെയിരുന്ന് തന്റെ നിതംബത്തിന്റെ ഭംഗി എത്ര അടുത്ത് നിന്നാണ് ആസ്വദിച്ചത്.
അയാൾ സ്വയം അവകാശപ്പെടുന്നത് പോലെ ഒരു സുഹൃത്താണാേ അയാൾ? അതോ തൻറെ ശരീരമാണോ അയാൾക്ക് വേണ്ടത്.
ഇനി എപ്പോഴാണ് അയാൾ തന്നെ തേടി വരിക?
വിവേക ശൂന്യമായ സംഭാഷണമാണ് ഇന്ന് തന്നെ കുഴപ്പത്തിൽ ചാടിച്ചത് എന്ന് അനസൂയയ്ക്ക് തോന്നി. ഇനി അങ്ങനെ ഉണ്ടാവില്ല. അവൾ തീരുമാനിച്ചു.


മൂന്ന് ദിവസം കഴിഞ്ഞപ്പോൾ മുതിർന്ന കുട്ടിയുടെ പിറന്നാൾ ആയിരുന്നു. ആഘോഷിക്കാൻ അനസൂയക്ക് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. പക്ഷേ
കുട്ടികൾ പാർട്ടി പാർട്ടി എന്ന് കരഞ്ഞു പറഞ്ഞപ്പോൾ ഭരത് വഴങ്ങി. ഡിന്നർ പാർട്ടി വച്ചു. അയൽപക്കത്തുള്ള രണ്ട് ഫാമിലിയെയും ഭരതിന്റെ അനിയൻറെ കുടുംബത്തെയും മാത്രമേ ഇൻവൈറ്റ് ചെയ്യുന്നതായി ഭരത് പറഞ്ഞിരുന്നുള്ളൂ.
പക്ഷേ വൈകുന്നേരം ആയപ്പോൾ ആറേഴു ഫാമിലി ഉണ്ടായിരുന്നു. പിന്നെ കുറേ കുട്ടികളും. മിതമായ ആഘോഷമായിരുന്നു ആദ്യം മനസ്സിലെങ്കിലും പിന്നെ അനസൂയ മഞ്ഞയിൽ വെള്ള പൂക്കളുള്ള ചുരിദാർ ഒക്കെ ഇട്ട് അത്യാവശ്യം മേക്കപ്പും ചെയ്ത് സുന്ദരിയായി നിന്നു. പുതുതായി വാങ്ങി ഷേപ്പ് ചെയ്തെടുത്ത ചുരിദാറാണ്. തൻറെ ശരീര വടിവുകൾ എല്ലാം വ്യക്തമായി കാട്ടുന്ന രീതിയിൽ തന്നെ ഷേപ്പ് ചെയ്തത്. ഡ്രസ്സ് ചെയ്ത് ഇറങ്ങുമ്പോൾ ഭരത് അവളെ കളിയാക്കി.
"ഇതിപ്പോ കൊച്ചിന്റെ ബർത്ത് ഡേ അല്ല നമ്മുടെ ആനിവേഴ്സറി ആണ് എന്ന് ആളുകൾ വിചാരിക്കുമല്ലാേ."
അനസൂയ ചിരിച്ചു.
"വിചാരിച്ചോട്ടെ. അതിനെന്താ?"
അവൾ സന്തോഷവതിയായിരുന്നു.

എന്നാൽ എല്ലാത്തിനും ഒടുവിൽ അനസൂയയുടെ എല്ലാ സന്തോഷവും കെടുത്തിക്കൊണ്ട് ഒരു പുത്തൻ കാറിൽ ഫാരിസും വന്നിറങ്ങി. 
കുറേ ചോക്ലേറ്റ് മിഠായികളുമായാണ് ഫാരിസ് വന്നത്.
"ഞാനൊരു കാർ വാങ്ങി. അതിൻറെ സന്തോഷവും ഇന്നത്തെ നിങ്ങളുടെ പാർട്ടിയിൽ ഇരിക്കട്ടെ."
ഫാരിസ് പറഞ്ഞു.
കേക്കൊക്കെ കട്ട് ചെയ്ത് പാട്ടൊക്കെ പാടി കുട്ടികൾ നൃത്തം ചെയ്തു. പാർട്ടി അടിപൊളിയായി നടന്നു. പരമുവും കൂടെയുള്ള നീലിമയും എല്ലാവർക്കും ഭക്ഷണം വിളമ്പി. സ്ത്രീകൾ ഭക്ഷണം കഴിക്കുമ്പോഴേക്കും പുരുഷൻമാർ എല്ലാവരും മുകളിലെ ഹാളിൽ മദ്യപാനം തുടങ്ങിയിരുന്നു. ഫാരിസും ആ കൂട്ടത്തിൽ ഉള്ളതുകൊണ്ട് അനസൂയ ആ വഴിക്ക് പോയതേയില്ല.
കുറച്ചു കഴിഞ്ഞു അവരെല്ലാവരും താഴേക്ക് വന്നു. അപ്പോഴേക്കും നീലിമ പോയിരുന്നു. ഡൈനിങ് ടേബിളിന്റെ ചുറ്റും നടന്നു ഓരോരുത്തർക്കായി ഭക്ഷണം വിളമ്പുമ്പോൾ അനസൂയയുടെ ശ്രദ്ധ മുഴുവൻ മേശയുടെ അങ്ങേയറ്റത്തിരുന്ന് തന്നെത്തന്നെ വീക്ഷിക്കുന്ന ഫാരിസിൽ ആയിരുന്നു. 

നാണമില്ലാത്ത മനുഷ്യൻ. എന്നെത്തന്നെയാണല്ലോ നോക്കുന്നത്.
അവൾ മനസ്സിൽ വിചാരിച്ചു.

ഫാരിസിന്റെ അടുത്തുനിന്ന് അയാളുടെ പാത്രത്തിലേക്ക് വിളമ്പുമ്പോൾ അയാളുടെ ഇടതു കൈ തൻറെ പിന്നിൽ അമരുന്നത് അവൾ അറിഞ്ഞു. പുറകിൽ ചുമരാണെന്നത് കൊണ്ട് ആരും കാണില്ല എന്ന ധൈര്യം. അയാളുടെ കൈകൾ പതിയെ അവളുടെ നിതംബത്തെ തഴുകി. അതും അത്രയും ആളുകളുടെ മുന്നിൽ വെച്ച്. 
ഒരു ഭാവവ്യത്യാസവും കാണിക്കാതെ ഫാരിസിന്റെ പാത്രത്തിലേക്ക് വിളമ്പാൻ അവൾ പണിപ്പെട്ടു. അയാളെ പിടിച്ചു മാറ്റുക അസാധ്യമായിരുന്നു. ആളുകൾ ശ്രദ്ധിക്കും എന്ന് ഉറപ്പാണ്.
പാത്രത്തിൽ ആവശ്യത്തിന് വിളമ്പി കഴിഞ്ഞപ്പോഴത്തേക്കും അവളുടെ നിതംബത്തിന്റെ ആകൃതി മുഴുവൻ  അയാൾ തന്റെ കൈപ്പത്തിയാൽ അളന്നു കഴിഞ്ഞിരുന്നു. 
അടുത്തയാളുടെ പാത്രത്തിലേക്ക് വിളമ്പാനായി നീങ്ങിയപ്പോൾ അവൾ മെല്ലെ ഫാരിസിനെ ഒന്നു നോക്കി. സംതൃപ്തി നിറഞ്ഞ ഒരു ചിരി ആ മുഖത്ത് അവൾ കണ്ടു.

നാണം കെട്ടവൻ.
മനസ്സിൽ അങ്ങനെ പറഞ്ഞെങ്കിലും അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ.

"എന്തേ, ഇനിയും വേണോ?" അവൾ ചോദിച്ചു. "ഇനിയും വേണോ, ഫുഡ്?"
"വേണ്ടിവരും. എനിക്കിന്ന് കുറച്ച് വിശപ്പ് കൂടുതലാണ്. അനസൂയയെ കണ്ടപ്പോൾ അതൊന്നു കൂടി. ഇത് അനസൂയയാണോ പാചകം ചെയ്തത്?"
"അതെ അവൾ തന്നെയാണ് മെയിൻ ഷെഫ്. പിന്നെ പരമുവും നീലിമയും ഉണ്ട് ഹെൽപ്പേഴ്സായിട്ട്..."
ഭരത് പറഞ്ഞു.

വിളമ്പൽ കഴിഞ്ഞ് അടുക്കളയിലേക്ക് പോയ അനസൂയ കൗണ്ടർ ടോപ്പിൽ ചാരിൽനിന്ന് കിതച്ചു.
ഛേ!
അത്രയും ആളുകളുടെ മുന്നിൽ വച്ച്, എന്നാൽ ആരും കാണാതെ, അതിസമർത്ഥമായി അയാൾ തൻറെ നിതംബത്തിൽ തൊട്ടു. തൊട്ടെന്നു മാത്രമോ, ശരിക്ക് കശക്കി എന്ന് തന്നെ പറയാം.
നാണംകെട്ടവൻ!
അങ്ങനെ മനസ്സിൽ പറഞ്ഞു കൊണ്ട് ദേഷ്യം തീർക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ.

ആളുകൾ കഴിച്ചു കൊണ്ടിരുന്നു. അനസൂയ വീണ്ടും വിളമ്പിക്കൊടുക്കാനായി ഡൈനിംഗ് ഹാളിലേക്ക് ചെന്നു. ഹാരിസിന്റെ പാത്രത്തിൽ വീണ്ടും വിളമ്പാനായി അടുത്തെത്തിയപ്പോൾ അവളുടെ കൈയും കാലും വിറക്കാൻ തുടങ്ങി. ഏത് നിമിഷവും തന്റെ നിതംബത്തിൽ അയാളുടെ കൈ പതിയും എന്ന് അവൾ പ്രതീക്ഷിച്ചു.

എന്നാൽ അവളുടെ ചിന്തകളെ തെറ്റിച്ചു കൊണ്ട് അവളെ ഒന്നും ചെയ്തില്ല അയാൾ. പുറകോട്ട് നീങ്ങുമ്പോൾ ഫാരിസിനെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല അവൾക്ക് അയാളാകട്ടെ അവളെ ശ്രദ്ധിച്ചത് പോലുമില്ല.

കുറ്റബോധം നിറഞ്ഞ ഒരു നിരാശ തൻറെ മനസ്സിൽകടന്നുകൂടിയത് അവൾ അറിഞ്ഞു.


കുറച്ചുകഴിഞ്ഞ് ഗസ്റ്റുകൾ എല്ലാവരും പോയിത്തുടങ്ങി. ഏറ്റവും അവസാനമാണ് ഫാരിസ് പോകാൻ ഇറങ്ങിയത്.
"എൻറെ പുതിയ കാർ കാണുന്നില്ലേ?"
അയാൾ ചോദിച്ചു.
"എനിക്ക് കാണണ്ട. ഭരതേട്ടൻ കണ്ടോളൂ."
അനസൂയ പറഞ്ഞു.
"ഞാൻ കണ്ടതാണ്. അടിപൊളി കാറാണെഡി."
ഭരത് പറഞ്ഞു.
"വാ, ഞാൻ കാണിച്ചു തരാം. അതുകണ്ട് ഇഷ്ടപെട്ടാൽ നിൻറെ  ഭരതേട്ടനോട് ഞാൻ പറയാം അതേപോലെ ഒന്നു മേടിക്കാൻ. പൂത്ത കാശ് അങ്ങനെയെങ്കിലും ഒന്ന് ചെലവാവട്ടെ."
അനസൂയ പുഞ്ചിരിച്ചു പോയി.
"അങ്ങനെയൊന്നും അതിയാൻ പുതിയ കാർ മേടിക്കാൻ പോണില്ല."
"ആദ്യം താൻ കാർ കാണ് എന്നിട്ട് തീരുമാനിച്ചാൽ മതി."
ഫാരിസ് പറഞ്ഞു.
"വേണ്ട അവളെ ഓരോന്ന് കാണിച്ചു മോഹിപ്പിക്കേണ്ട. അവസാനം എനിക്ക് പണിയാകും."
ഭരത് പറഞ്ഞു.
അതോടെ അനസൂയ എണീറ്റു.
"എന്നാപ്പിന്നെ കാർ കണ്ടിട്ടേ ഉള്ളൂ."
Find my stories here:

Thread Page
[+] 1 user Likes krish_999's post
Like Reply


Messages In This Thread
RE: സ്റ്റാർട്ടപ്പ് - by krish_999 - 10-10-2023, 11:51 AM



Users browsing this thread: 1 Guest(s)