Thread Rating:
  • 1 Vote(s) - 5 Average
  • 1
  • 2
  • 3
  • 4
  • 5
സ്റ്റാർട്ടപ്പ് (Completed)
#3
പരിചയപ്പെടൽ കഴിഞ്ഞ് അവർ വീടിനകത്തേക്ക് നടന്നു. വീട് നല്ല വിശാലമായതായിരുന്നു. പഴയ വീടാണ് പക്ഷേ പെയിന്റൊക്കെ അടിച്ച് പുത്തൻ ആക്കിയിട്ടുണ്ട്. ഫർണിച്ചറുകൾ അധികം ഒന്നും ഉണ്ടായിരുന്നില്ല.
രവിക്ക് വീട് മുമ്പേ തന്നെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ സീതക്കും ഇഷ്ടപ്പെട്ടു. അവർ മാറിനിന്ന് അല്പം സംസാരിച്ചശേഷം മൻസൂറിന്റെ അടുത്തേക്ക് വന്നു.
"പറഞ്ഞപോലെ എല്ലാം അവൾക്കിഷ്ടപ്പെട്ടിട്ടുണ്ട്. അടുത്ത ആഴ്ച തന്നെ ഞങ്ങൾ ഇങ്ങോട്ട് മാറാനാണ് വിചാരിക്കുന്നത്."
മൻസൂർ തല കുലുക്കി.
"ആയിക്കോട്ടെ. എൻറെ ഭാഗത്തുനിന്ന് എല്ലാം വളരെ ഫാസ്റ്റ് ആയിരിക്കും."
അപ്പോൾ തന്നെ രവി സീതയുടെ ബാഗിൽ നിന്ന് കുറച്ചു കാശ് എടുത്ത് മൻസൂറിനെ ഏൽപ്പിച്ചു.
"ഇത് അമ്പത് ഉണ്ട്. മുമ്പ് പറഞ്ഞപോലെ."
"അപ്പോ എല്ലാം ശരി."
മൻസൂർ പോക്കറ്റിൽ നിന്നും ഒരു വെള്ള പേപ്പർ എടുത്ത് അതിൽ എന്തോ എഴുതി രവിയെ ഏൽപ്പിച്ചു.
അത് വായിച്ച് തൃപ്തിപ്പെട്ട് രവിയും സീതയും തിരികെ പോയി. പോകും മുമ്പ് അനസൂയ നോക്കി പുഞ്ചിരിക്കാൻ രണ്ടുപേരും മറന്നില്ല.

"ഏതാണ് ആ ഗൾഫിലുള്ള ഫ്രണ്ട്?"
മൻസൂർ ചോദിച്ചു.
"ഓ അതോ. അത് ഞാൻ ചുമ്മാ തട്ടി വിട്ടതല്ലേ." അനസൂയ ചിരിച്ചു. "പിന്നെ കാശ് കടം തരാമെന്ന് പറഞ്ഞ് താനെന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയതാണന്ന് പറയാൻ പറ്റുമോ?"
"എൻറെ പൊന്നേ. താൻ പറയുന്ന കേട്ടാൽ ഞാൻ തന്നെ ദുരുദ്ദേശത്തോട് കൂടി ഇങ്ങോട്ട് കൊണ്ടുവന്ന പോലെയുണ്ടല്ലോ."
"ദുരുദ്ദേശം ഉണ്ടോ എന്ന് ആർക്കറിയാം?"
മൻസൂർ അവളെ ആകെ ഒന്ന് നോക്കി.
"അത് ശരിയാ. തന്നെ കണ്ടാൽ ആർക്കും ഒരു ദുരുദ്ദേശം തോന്നാതിരിക്കില്ല."
"അയ്യടാ ഒന്ന് പോ അവിടുന്ന്."
"നീ ആ രവിയെ ശ്രദ്ധിച്ചോ? ഭാര്യ അടുത്തുണ്ടായിട്ടുപോലും അയാളുടെകണ്ണ് തന്റെ മേലായിരുന്നു."
"ഞാൻ കണ്ടിരുന്നു. പിന്നെ മൻസൂറിന് എന്തെങ്കിലും ഗുണമായാലോ എന്ന് വിചാരിച്ചു ഞാൻ ശ്രദ്ധിക്കാത്ത പോലെ നിന്നതാ."
"അതെങ്ങനെ? ഈ സൗന്ദര്യം മുഴുവൻ രവി കണ്ടു രസിക്കുമ്പോൾ അതിൽ മൻസൂറിന് എന്ത് ഗുണം?"
"വീടിൻറെ കുറവുകൾ അയാൾ കാണില്ലല്ലോ. പിന്നെ എൻറെ മുമ്പില് വെച്ച് വില പേശാനും അയാള് ശ്രമിക്കില്ല."
"അത് ശരിയാ. അങ്ങനെയാണെങ്കിൽ ഇനി എൻറെ കൂടെ കൂടുന്നോ? ഞാൻ കമ്മീഷൻ തരാം."
"അതു കൊള്ളാലോ."
അനസൂയ ചിരിച്ചു.
"താൻ ഇങ്ങനെ ചിരിക്കല്ലേ. ഞാനിപ്പം മയങ്ങി വീഴും."
"ഒന്ന് പോ മൻസൂറേ."
"സത്യം. തന്റെ ചിരി കണ്ടാൽ പിന്നെ പണ്ടേതോ സിനിമയിൽ പറഞ്ഞ പോലെ, ചുറ്റുമുള്ള ഒന്നും കാണാൻ പറ്റുന്നില്ല."
കണ്ണിൽ നോക്കിയുള്ള അവൻറെ പ്രശംസ കേട്ട് അനസൂയക്ക് നാണം തോന്നി.

രവി കൊടുത്ത അമ്പതിനായിരം രൂപ മൻസൂർ ഉടനെ തന്നെ അനസൂയക്ക് നൽകി.
അനസൂയ അത് വാങ്ങി അവനോട് നന്ദി പറഞ്ഞു.
"അപ്പൊ അമ്പതിനായിരം റെഡിയായി. ഇനി ബാക്കി പറഞ്ഞ അമ്പത് കുറച്ച് കഴിഞ്ഞിട്ട്; കേട്ടോ."
മൻസൂർ പറഞ്ഞു.
അനസൂയ തലയാട്ടി.

അവർ പോകാൻ വേണ്ടി പുറത്തേക്ക് വന്നപ്പോഴേക്കും മഴപെയ്യാൻ തുടങ്ങിയിരുന്നു.
"ഞാൻ വന്ന ബൈക്ക് കുറച്ചപ്പുറത്താ. ഞാൻ മഴ നിന്നിട്ട് പൊയ്ക്കോളാം," മൻസൂർ പറഞ്ഞു. "തനിക്കു വേണ്ടി ഞാൻ ഒരു ഓട്ടോ വിളിക്കാം."
പോർച്ച് ഇല്ലാത്ത വീട് ആയതുകൊണ്ട് ഓട്ടോയിൽ കയറുമ്പോഴും നനയാൻ സാധ്യതയുണ്ട് എന്ന് അനസൂയക്ക് തോന്നി. സിറ്റൗട്ടിൽ നിന്ന് ഇറങ്ങുന്ന സ്റ്റെപ്പുകൾ നനഞ്ഞു കുതിർന്നു കഴിഞ്ഞു.
"സാരമില്ല, മഴ നിന്നിട്ട് പോകാം." അവൾ പറഞ്ഞു.
മൻസൂറിന് സന്തോഷമായി.
"എന്താ മഴ! ഒരു ചായ കിട്ടിയാൽ എത്ര നന്നായിരുന്നു അല്ലേ."
അയാൾ ചോദിച്ചു. അൻസൂയ തല കുലുക്കി.
"ശരിയാ."

"ഞാൻ അടുക്കളയിൽ ഒന്നു നോക്കട്ടെ."
മൻസൂർ അകത്തേക്ക് നടന്നു. അനസൂയയും പിന്നാലെ ചെന്നു.
അടുക്കളയിൽ ഇലക്ട്രിക് കുക്ക്ടോപ്പ് ഉണ്ടായിരുന്നു. കുറച്ചു പാത്രങ്ങളും. മുകളിലെ ഷെൽഫിൽ ചായപ്പൊടിയും പഞ്ചസാരയും ഉണ്ടായിരുന്നു.
"അടിപൊളി. കട്ടൻ ഉണ്ടാക്കാനുള്ള സെറ്റപ്പ് ഉണ്ട്."
മൻസൂർ ആവേശത്തിൽ പറഞ്ഞു.
അയാൾ ഉടനെ തന്നെ ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് ചൂടാക്കാൻ വച്ചു. ചായ ഉണ്ടാക്കി.
അനസൂയ അടുത്തുതന്നെ നോക്കിനിന്നു.
"മൻസൂറിന് ചായ ഇടാൻ ഒക്കെ അറിയാമല്ലോ."
"പിന്നെ. എനിക്ക് പല കഴിവുകളും ഉണ്ട്."
"അത് ശരിയാ. ഒരു കഴിവ് ഞാനിപ്പോൾ കണ്ടു. മുഖത്തുനോക്കി ആരെയും പ്രശംസിക്കാനുള്ള കഴിവ്."
"ആ കഴിവ് തന്റെ കൂടെ നിന്നാൽ ആർക്കും വരും. താനെന്താ സിനിമയിൽ ഒന്നും ട്രൈ ചെയ്യാത്തെ?"
"ദേ പിന്നെയും."
അനസൂയ ചിരിച്ചു.

ചായ രണ്ട് കപ്പിലേക്ക് ഒഴിച്ച് ഒന്ന് അയാൾ അനസൂയക്ക് നൽകി.
പുറത്ത് കാറ്റു വീഴുന്നുണ്ടായിരുന്നു. വെള്ളത്തുള്ളികൾ വീണു സിറ്റൗട്ടാകെ നനഞ്ഞിരുന്നു. സിറ്റൗട്ടിലെ കസേര രണ്ടും ഹാളിലേക്ക് ഇട്ട് അവർ അവിടെയിരുന്നു ചായ കുടിച്ചു. കട്ടൻചായ നല്ല രസമുണ്ടായിരുന്നു.
"എന്തൊരു വൈബ്. പ്രണയം കിനിയുന്ന കാലാവസ്ഥ, അല്ലേ?"
മൻസൂർ ചോദിച്ചു.
അനസൂയ അയാളെ നോക്കി.
"കവിക്ക് ആരോടാണ് പ്രണയം തോന്നുന്നത്?"
"ഇവിടെ ഇപ്പോ ഭവതി മാത്രമല്ലേ ഉള്ളൂ?"
"അയ്യടാ എന്നിട്ട് എനിക്കങ്ങനെ തോന്നുന്നില്ലല്ലോ."
"സാരമില്ല പതിയെ തോന്നിക്കോളും. അതാണ് മഴയുടെ ശക്തി."
അനസൂയ മുഖത്ത് ഗൗരവം ഭാവിച്ച് ചായയിലേക്കു ഒന്ന് നോക്കി.
"താനീ ചായയിൽ ഒന്നും ഇട്ടിട്ടൊന്നുമില്ലല്ലോ?"
"ഇല്ല; എന്തേ?"
"അല്ല; മൻസൂറിന്റെ ഈ കോൺഫിഡൻസ് കണ്ടിട്ട് തോന്നിയതാണ്."
മൻസൂർ ചിരിച്ചു.
"ഐഡിയ തന്നതിന് നന്ദി. അടുത്ത തവണ അങ്ങനെ ചെയ്യാം. ഞാൻ കേട്ടിട്ടുണ്ട് സ്ത്രീകൾ നമുക്ക് ക്ലൂ തരും. പുരുഷന്മാർ അതനുസരിച്ച് ആക്ട് ചെയ്താൽ മതി."
അനസൂയയും ചിരിച്ചു.
"ഏത് പുസ്തകത്തിലാ അങ്ങനെ എഴുതിയിട്ടുള്ളത്?"
"അതെനിക്ക് ഓർമ്മയില്ല. അത് വായിച്ചിട്ട് ഇപ്പോഴാ ഒരു പ്രയോജനം കിട്ടിയത്."
"ഇങ്ങനെയൊക്കെ സംസാരിച്ചാൽ ഈ ബ്രോക്കറുടെ പ്രോപ്പർട്ടി ആരും വാങ്ങിയില്ലേലും ഇരുന്ന് ഫ്ലർട്ട് ചെയ്യാൻ ഒരുപാട് പെണ്ണുങ്ങളെ കിട്ടുമായിരിക്കും അല്ലേ?"
"ഒരുപാട് എണ്ണത്തിനെ ഒന്നും വേണ്ട. ഒരെണ്ണം ഉണ്ട് വീട്ടിൽ അത് മതി."
"പ്രേമിച്ച് കെട്ടിയതാണോ?"
അനസൂയയുടെ ചോദ്യം കേട്ട് അയാൾ അവളെ നോക്കി.
"എങ്ങനെ മനസ്സിലായി?"
"തോന്നി."
"ഇങ്ങനെ ഒരു മഴക്കാലത്താണ് ഞാനെൻറെ ആദ്യത്തെ ഗേൾഫ്രണ്ടിനെ കണ്ടത്. കോളേജിൻറെ വരാന്തയിൽ കുടയൊന്നുമില്ലാതെ....അങ്ങനെ അന്തംവിട്ട് നിൽക്കുമ്പോൾ....അവളും ഉണ്ടായിരുന്നു അതേപോലെ. ആദ്യം ഒന്നും മിണ്ടിയില്ല രണ്ടുപേരും. പിന്നെ അങ്ങനെ ഒന്നും രണ്ടും പറഞ്ഞ്...."
അനസൂയ അയാളെ തന്നെ നോക്കിയിരുന്നു. അയാൾ തന്നെ നോക്കുമ്പോഴാകട്ടെ, തന്റെ ഉള്ളിലേക്കാണ് അയാളുടെ കണ്ണുകൾ ഇറങ്ങി വരുന്നത് എന്ന് അവൾക്ക് തോന്നി.
"ആദ്യത്തെ ഗേൾഫ്രണ്ട്! അതെന്താ അവളെ കെട്ടാതിരുന്നത്?"
അവൾ ചോദിച്ചു.
"അവൾ ഹിന്ദുവായിരുന്നു. വീട്ടിൽ പ്രശ്നമല്ലേ."
"ഓ അത് ശരി. കഷ്ടമായി പോയല്ലോ."
"അത് സാരമില്ല. അവസാനം കിട്ടിയത് അതിലേറെ സൂപ്പറായിരുന്നു."
"അതാരാ?"
"അതാണ് എൻറെ ഭാര്യ."
അനസൂയ ചിരിച്ചു.
"ശരിക്കും പറഞ്ഞതാണോ?"
"അതേടോ. എൻറെ ഭാര്യ അടിപൊളിയാ."
അനസൂയക്ക് അയാളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല.
"തൻറെ ഭാര്യ അടിപൊളിയാണ് എന്ന് വേറൊരു പെണ്ണിനോട് പറയുന്ന ഭർത്താവ് ആണ് അതിലേറെ അടിപൊളി."
"അനസൂയയുടെ ഭരത് എന്താ അങ്ങനെ പറയില്ലേ?"
"ആവോ എനിക്കറിയില്ല. മൻസൂർ ഒന്ന് ചോദിച്ചു നോക്കൂ."
"ഞാൻ ചോദിച്ചു നോക്കാം. അടിപൊളിയാണ് എന്ന് പറഞ്ഞാൽ ഞാൻ അത്ഭുതപ്പെടില്ല."
"അല്ല എന്ന് പറഞ്ഞാലോ."
"ഞാൻ വിശ്വസിക്കില്ല. അയാടെ നടുപ്പുറത്തിനട്ട് ഒരു ചവിട്ടും കൊടുക്കും."
അനസൂയ ഉറക്കെ ചിരിച്ചു.
"അനസൂയയുടെ ഫസ്റ്റ് ലവ് എങ്ങനെയായിരുന്നു?"
മൻസൂർ ചോദിച്ചു. അനസൂയ അയാളെ നോക്കി.
"അങ്ങനെ ഒന്ന് ഉണ്ടായിരുന്നെന്ന് എങ്ങനെ..."
"അതൊക്കെ ഇയാളെ കണ്ടാൽ തന്നെ മനസ്സിലാകും. ഇയാൾ അതിനുള്ള മെറ്റീരിയലാണ്."
അനസൂയ തന്റെ കാൽച്ചുവട്ടിലെ തറയിലേക്ക് നോക്കി പുഞ്ചിരിച്ചു. മടിച്ചു മടിച്ചാണ് പിന്നെ സംസാരിച്ചത്.
"കോളേജിൽ ആയിരുന്നു ഞാൻ. ഞാൻ പോകുന്ന ബസ്സിലാണ് പുള്ളിയും പോയിരുന്നത്. അങ്ങനെ എന്നും കണ്ട് ... സംസാരിച്ച്... പക്ഷേ അത്ര സീരിയസ് ഒന്നുമായില്ല, അതിനുമുമ്പേ നിർത്തി."
"ശെടാ. ആരാ വില്ലൻ അച്ഛനോ അതോ അമ്മയോ?"
അനസൂയ ചിരിച്ചു.
"രണ്ടുപേരും അല്ല; ഞാൻ തന്നെയായിരുന്നു."
മൻസൂർ അവളെ അത്ഭുതത്തോടെ നോക്കി.
"പക്ഷേ അമ്മയ്ക്ക് അറിയാമായിരുന്നൂട്ടോ. അമ്മ എന്നോട് ചോദിച്ചൊന്നുമില്ല. പക്ഷേ ഒരു ദിവസം അമ്മ അനിയത്തിയോട് എൻറെ മൊബൈൽ ചെക്ക് ചെയ്യരുത് എന്ന് പറഞ്ഞുകൊടുക്കുന്നത് ഞാൻ കേട്ടു. അങ്ങനെ ചെയ്ത് എന്റെ പ്രൈവസിയിൽ കയറുന്നത് ശരിയല്ല എന്നൊക്കെ. അന്നത്തെത് സാധാരണ ഫോൺ അല്ലേ. മെസ്സേജ് ഒന്നും ഹൈഡ് ചെയ്യാൻ പറ്റില്ല. അമ്മയ്ക്ക് കാര്യം മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി. അതോടെ എനിക്ക് പേടിയായി. ഞാൻ വേറെ ബസ് പിടിക്കാൻ തുടങ്ങി."
മൻസൂർ ചിരിച്ചു.
"ഇതിന് ആദ്യത്തെ പ്രേമം എന്നല്ല പറയുക അല്ല. ആദ്യത്തെ തേപ്പ് എന്നാണ്."
അനസൂയ ജാള്യതയോടെ ചിരിച്ചു.
"തേപ്പുകാരി എന്ന് ഒരാളെ വിളിക്കാൻ എന്ത് സന്തോഷമാണ് അല്ലേ?"
"അതാണ് ഇപ്പോഴത്തെ ട്രെൻഡ്."
"തേപ്പുകാരൻ ഇല്ല."
"ഏയ് ഇല്ല; അങ്ങനെത്തെ ഒരു വാക്ക് ഡിക്ഷണറിയിലേ ഇല്ല. ഇനി ആരെങ്കിലും കണ്ടുപിടിച്ചിട്ട് വേണം."
പരസ്പരം നോക്കി ചിരിച്ചു, രണ്ടുപേരും.


ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും മഴ തീർന്നു. മൻസൂർ ഉടനെ ഫോൺ ചെയ്തു ഒരു ഓട്ടോ വിളിച്ചുവരുത്തി.
"അപ്പൊ ശരി, പറഞ്ഞപോലെ."
അയാൾ അവളെ യാത്രയാക്കി.
"താങ്ക്സ്."
ഓട്ടോയിൽ ഇരുന്നശേഷം അനസൂയ പറഞ്ഞു.
"താങ്ക്സ് ഞാനാണ് പറയേണ്ടത്. ഇത്രയും നേരം എൻറെ കൂടെ എൻറെ ഫ്ലർട്ടിങ് സഹിച്ച് ഇരുന്നതിന്."
മൻസൂർ പറഞ്ഞു.
"ആവശ്യം എന്റെ ആയിപ്പോയില്ലേ. സഹിച്ചിരുന്നല്ലേ പറ്റൂ."
അനസൂയ തമാശയായി പറഞ്ഞു. മൻസൂർ ചിരിച്ചു. പിന്ന ഓട്ടോക്കാരനോട് വണ്ടി എടുക്കാൻ ആവശ്യപ്പെട്ടു.

കുറച്ചു കഴിഞ്ഞപ്പോൾ അനസൂയയുടെ ഫോണിൽ മൻസൂറിന്റെ മെസ്സേജ് വന്നു.
മലയാളത്തിലായിരുന്നു.
"മഴ തീരണ്ടായിരുന്നു എന്ന് തോന്നുന്നു."
"അതെന്താ?"
"തന്നെ മിസ്സ് ചെയ്യുന്നു. തന്റെ കൂടെ ഇരുന്ന് മഴയും നോക്കി ചായ കുടിക്കാൻ എന്തൊരു രസമാണ്."
"ഇനി മഴ വരുമ്പോൾ വിളിച്ചാൽ മതി."
"തീർച്ചയായും. യുവാർ ഡെഫനിറ്റ്ലി ബ്യൂട്ടിഫുൾ ഫ്രം ഔട്ട് സൈഡ്, ബട്ട് യു ആർ ഇവൻ മോർ ബ്യൂട്ടിഫുൾ ഇൻസൈഡ്."
മെസ്സേജ് വായിച്ച് അനസൂയ സ്വയം പുഞ്ചിരിച്ചു. പിന്നെ മറുപടി
ടൈപ്പ് ചെയ്തു.
"യു ആർ എ ഗ്രേറ്റ് പേഴ്സൺ ടൂ."

മൻസൂറുമായുള്ള കൂടിക്കാഴ്ച അനസൂയക്ക് നല്ല ഒരു ഓർമ്മയാണ് സമ്മാനിച്ചത്. മൻസൂർ സണ്ണിയെ പോലെയല്ല. ഫ്ലർട്ടിയായി സംസാരിക്കുമെങ്കിലും ക്രീപ്പിയായ ഒരു നോട്ടം പോലും അയാളിൽ നിന്നുണ്ടായില്ല എന്നുമാത്രമല്ല അയാളുടെ കൂടെ ഇരിക്കുമ്പോൾ സമയം പോയത് അറിഞ്ഞതുമില്ല.
മഴ വീണ്ടും ചാറാൻ തുടങ്ങി. തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചപ്പോൾ അനസൂയക്ക് കുളിരുതോന്നി. മൻസൂറിന്റെ കൂടെ ഇരുന്ന് ചായകുടിച്ച് നിമിഷത്തെ പറ്റി അവൾ വീണ്ടും വീണ്ടും ഓർത്തു. ഭരതിന്റെ കൂടെ ഒരിക്കലും അങ്ങനെ ഒന്നും ഇരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കുറച്ചുനേരം കൂടി അവിടെ ഇരുന്നാൽ മതിയായിരുന്നു എന്ന് തോന്നി. ഒരു മഴ കൂടി. ഒരു ചായ കൂടി. എന്തു രസമായിരിക്കും.
തൊട്ടുരുമ്മി ഇരുന്ന് മഴയും കണ്ട് ആസ്വദിച്ച്...
ഓർത്തപ്പോൾ അനസൂയക്ക് വീണ്ടും തണുപ്പ് കൂടി. മൻസൂറിന്റെ കണ്ണുകളും അയാളുടെ നോട്ടവും അവൾ ഓർത്തു. അറിയാത്ത പോലെ തൊടാൻ പോലും അയാൾ ശ്രമിച്ചില്ല. അതെന്തുകൊണ്ടായിരിക്കും എന്ന് അനസൂയ ആലോചിച്ചു. പേടി കൊണ്ടായിരിക്കുമോ? അതോ തനിക്ക് ഇഷ്ടപ്പെടില്ല എന്ന് വിചാരിച്ചു കാണുമോ? ഇനി അതുമല്ല തന്നെ മോഹിപ്പിക്കാൻ ആണോ?
മൂന്നാമത്തേതാണ് കാരണമെങ്കിൽ അയാളുടെ കണക്കുകൂട്ടൽ പാളിയിട്ടില്ല എന്ന് അനസൂയക്ക് തോന്നി. അയാൾ തന്നെ ഒന്ന് തൊട്ടിരുന്നെങ്കിൽ, തൻറെ കയ്യിൽ നിഷ്കളങ്കമായി ഒന്നു പിടിച്ചിരുന്നെങ്കിൽ, തന്റെ തോളിൽ ഒന്നു മുട്ടിയിരുന്നെങ്കിൽ, എന്ന് മോഹിച്ചു അവൾ. അതേസമയം മനസ്സിൽ തോന്നിയ ചെറിയ കുറ്റബോധത്തെ അവൾ അവഗണിച്ചു.

അന്ന് രാത്രി കിടക്കുമ്പോൾ അവൾ ഭരതിനെ പറ്റിക്കിടന്നു. പതിയെ അയാളെ തന്നിലേക്ക് ക്ഷണിച്ചു. അല്പം കഴിഞ്ഞ് അയാളെ തന്റെ ശരീരത്തിലേക്ക് സ്വീകരിക്കുമ്പോൾ അവൾക്ക് മൻസൂറിനെ ഓർമ്മ വന്നു. മൻസൂറിന്റെ പുഞ്ചിരി തൂകുന്ന ചുണ്ടുകൾ. അയാളുടെ വെട്ടി ഒതുക്കി വച്ച മീശ. മാടിയൊതുക്കിവെച്ച മുടി. സ്നേഹം തുളുമ്പുന്ന കണ്ണുകൾ.
ഒരു നിമിഷം കണ്ണടച്ചപ്പോൾ തന്റെ കൂടെയുള്ളത് മൻസൂർ ആണെന്ന് അവൾക്ക് തോന്നി. അവളുടെ കാലുകൾ അവൾ അറിയാതെ തന്നെ കൂടുതൽ അകന്നു. കൈകൾ കൊണ്ട് ഭരതിന്റെ അരക്കെട്ടിന് പിടിച്ച് തന്നിലേക്ക് വലിച്ചു. അയാളുടെ കരുത്ത് കൂടുതൽ ശക്തിയിൽ ഉള്ളിലേക്ക് കയറണമെന്ന് അവൾ മോഹിച്ചു. തൻറെ കൈകാലുകൾ കൊണ്ട് തൻറെ ഭർത്താവിന് ചുറ്റും ഒരു വലയം അവൾ സൃഷ്ടിച്ചു. മനസ്സു നിറയെ പക്ഷേ മൻസൂർ ആയിരുന്നു. അവളുടെ മനസ്സും ചിന്തകളും കൈവിട്ടു പോയിരുന്നു. അന്ന് പകൽ ആദ്യമായി കണ്ട ആ വീട്ടിൽ വെറും തറയിലാണ് താൻ കിടക്കുന്നത് എന്നും തന്റെ മേലെ കിടക്കുന്നത് മൻസൂറാണെന്നും അവൾ സങ്കൽപ്പിച്ചു. കാമം ഒരു തീയായി അവളുടെ ശരീരമാകെ കത്തിപ്പിടിച്ചിരുന്നു. അതിലേക്ക് ഒരു മഴ പോലെ ഭരത് പെയ്തിറങ്ങി. ഒരു ഞരക്കത്തോടെ അയാൾ തന്റെ ബീജങ്ങൾ അവളിലേക്ക് നിറച്ചു.
"എൻറെ മോളെ..."
വേഗം തന്നെ സ്വയം വലിച്ചെടുത്ത് അയാൾ അനസൂയയുടെ അപ്പുറത്ത് വീണ് കിതച്ചു.
അനസൂയക്ക് ചെറിയ നിരാശ തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല. പക്ഷേ തൊട്ടടുത്ത നിമിഷം അവൾക്ക് ലജ്ജ തോന്നി. താൻ എന്താണ് ചെയ്തത്.
മൻസൂറിനെ പറ്റി ഓർത്താണല്ലോ ഞാൻ...
അവൾക്ക് ഭരതിനെ നോക്കാൻ പോലും കഴിഞ്ഞില്ല.
അല്പം കഴിഞ്ഞ് ബാത്റൂമിൽ പോയി വൃത്തിയാക്കുമ്പോൾ അവൾ കണ്ണാടിയിൽ നോക്കി. വേറൊരു പുരുഷനെ ഒരു നിമിഷത്തേക്ക് എങ്കിലും ആഗ്രഹിച്ച ഒരു പെണ്ണിനെ അവൾ കണ്ടു.
ഇല്ല ഒന്നും സംഭവിച്ചിട്ടില്ല.
തന്നെ പുൽകിയത് തൻറെ ഭർത്താവ് തന്നെയാണ്. ഈ ശരീരവും മനസ്സും വേറെ ആർക്കും കിട്ടില്ല. അങ്ങനെ സ്വയം പറഞ്ഞ് ആശ്വസിച്ചു അവൾ.

അടുത്ത ദിവസം മൻസൂറിനെ ഫോൺ ചെയ്യണമെന്നും സംസാരിക്കണമെന്നും ആദ്യം വിചാരിച്ചിരുന്നുവെങ്കിലും ആ രാത്രിയിലെ സംഭവം അവളെ ആകെ ഉലച്ചു. അയാളെ ഫോൺ ചെയ്യാൻ അവൾക്ക് ധൈര്യം വന്നില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ മൻസൂർ അവളെ വിളിച്ചു.
"ആകെ കുഴഞ്ഞ മട്ടാണല്ലോ, അനു. ഞാൻ വിചാരിച്ച ഫണ്ട് ഇതുവരെ വന്നില്ല. തനിക്ക് ധൃതി ഉണ്ടോ? വല്ലാത്ത ധൃതി ഉണ്ടെങ്കിൽ ഞാനൊരു ഇരുപത്തി അഞ്ച് വേറെ എവിടുന്നെങ്കിലും ഉടനെ ഒപ്പിക്കാം."
അയാളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്ന് അനസൂയക്ക് പെട്ടെന്ന് തോന്നി.
"സാരമില്ല മൻസൂർ. ധൃതി ഒന്നുമില്ല."
അവൾ പറഞ്ഞു.

മൂന്നുദിവസം കൂടി കടന്നുപോയി. തന്റെ പദ്ധതികൾ എല്ലാം താളം തെറ്റി എന്ന് അനസൂയക്ക് തോന്നിത്തുടങ്ങി.

അനിത തന്നെയാണ് അവസാനം കാശിന് ഒരു പോംവഴി കണ്ടെത്തിയത്.
"ഞാൻ കാശ് മേടിച്ചിരിക്കുന്നത് ഹൈദരലി എന്നു പറയുന്ന ഒരാളുടെ കയ്യീന്നാണ്. പലിശക്കാണ്. എൻറെ ഒരു കണക്കുകൂട്ടൽ ശരിയാണെങ്കിൽ വിചാരിച്ച സമയത്ത് തന്നെ കാശ് തിരിച്ചു കൊടുക്കാൻ പറ്റും. അങ്ങനെയാണെങ്കിൽ അധികം പലിശ ഒന്നും വരില്ല."
"നിന്റെ ഹസ്ബൻഡ് സമ്മതിച്ചിട്ടാണോ ഇതൊക്കെ?"
അനസൂയ ചോദിച്ചു.
"പുള്ളിയോട് പറഞ്ഞിട്ടൊക്കെയുണ്ട്. നാല് കാശ് തടയുമെങ്കിൽ എന്തുവേണമെങ്കിലും ചെയ്തോ എന്നാണ് മൂപ്പരുടെ ഒരു ഇത്."

അനിതയുടെ വാക്കുകൾ അനസൂയക്ക് പ്രചോദനമായി. പക്ഷേ അവൾക്കറിയാം ഭരതേട്ടനോട് പറഞ്ഞാൽ അദ്ദേഹം ദേഷ്യപ്പെടുകയേയുള്ളൂ.
"പക്ഷേ ഒരു കുഴപ്പമുണ്ട് ഈ ഹൈദരാലി ഉണ്ടല്ലോ പുള്ളി പരിചയമുള്ള ആളുകൾക്ക് മാത്രമേ പൈസ കൊടുക്കൂ."
"എന്നാ പിന്നെ നീ എനിക്കും കൂടി ഒന്നു പരിചയപ്പെടുത്തി താ."
അനിത ഒന്ന് ചിരിച്ചു.
"ഒരാളെ പരിചയപ്പെടുത്താനുള്ള പരിചയം എനിക്ക് ഉണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്നാലും നോക്കാം അല്ലെ?"

രണ്ടുദിവസം കഴിഞ്ഞപ്പോൾ അനിത അവളെ വിളിച്ചു പറഞ്ഞു.
"ഞാൻ ഹൈദരാലിക്കയോട് സംസാരിച്ചു. പുള്ളിക്ക് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിട്ടുണ്ട്."
"അതെന്തിനാ?"
അനസൂയക്ക് പരിഭ്രമം തോന്നി.
"അതൊന്നും പേടിക്കാനില്ല. ആവശ്യവും ആവശ്യക്കാരും ജനുവിൻ ആണോ എന്ന് പരിശോധിക്കാനാവും."

അനസൂയ അടുത്ത ദിവസം അനിതയോടൊപ്പം പോയി ഹൈദരലിയെ കണ്ടു.
ഒരു ഹോട്ടലിനു വെളിയിൽ ആയിരുന്നു കൂടി കാഴ്ച .
ഒരു വെളുത്ത ജുബ്ബയും പാന്റ്സും ഒക്കെ ഇട്ട് അമ്പതിനു മേലെ പ്രായം തോന്നിക്കുന്ന ഒരു വ്യക്തിയായിരുന്നു ഹൈദരലി.
ഒരു മകളോടെന്ന പോലെയാണ് അദ്ദേഹം അനസൂയയോട് സംസാരിച്ചത്.
"മോളുടെ ബിസിനസ് പ്ലാൻ ഒക്കെ അനിതക്കൊച്ച് എന്നോട് പറഞ്ഞു. നല്ലതാണ്. ഇപ്പോഴത്തെ കുട്ടികൾ നല്ല സ്മാർട്ട് ആണ്. വിശ്വസിക്കാം; അല്ലേ?"
"വിശ്വസിക്കാം ഹൈദരലിക്കാ."
അനസൂയ പറഞ്ഞു.
"ഞാൻ നാളെ നിങ്ങളുടെ വീട്ടിൽ വന്നു കാശ് തരാം."
ഹൈദരലി പറഞ്ഞു.
"എന്തേലും ഡോക്യുമെന്റേഷൻ ഉണ്ടോ?"
അനസൂയയുടെ ചോദ്യം കേട്ട് ഹൈദരലി പുഞ്ചിരിച്ചു. പിന്നെ കയ്യിലുള്ള ഒരു ഡയറി അവളെ കാണിച്ചു.
"ഈ ഡയറി കണ്ടോ. കാശ് തരുമ്പോൾ മോളുടെ പേര് ഞാൻ ഇതിൽ എഴുതും. അതുതന്നെയാണ് എൻറെ ഡോക്യുമെന്റേഷൻ . പിന്നെ ആ പേര് വെട്ടിക്കേണ്ടത് മോളുടെ ചുമതലയാണ്. അത് മറക്കാതിരിക്കുക. എല്ലാം ഒരു വിശ്വാസത്തിൻറെ പുറത്താണ് . മുകളിൽ ഇരുന്ന് അല്ലാഹു എല്ലാം കാണുന്നുണ്ടല്ലോ."

അദ്ദേഹത്തെ കണ്ടു മടങ്ങുമ്പോൾ അനസൂയക്ക് സ്വർഗ്ഗം കിട്ടിയ സന്തോഷം തോന്നി.
അവസാനം തൻറെ സ്വപ്നങ്ങൾ പൂവണിയാൻ പോവുകയാണ്. തൻറെ ബിസിനസ് സംരംഭം ഒരു സത്യമായി മാറാൻ പോകുന്നു. തൻ്റെ സ്വന്തം സ്റ്റാർട്ടപ്പ്.

രാത്രി കിടക്കുമ്പോൾ സന്തോഷം കൊണ്ട് അനസൂയക്ക് പെട്ടെന്നൊന്നും ഉറക്കം വന്നില്ല. തന്റെ ഭർത്താവിനോട് പിന്നീട് ഇത് പറയുമ്പോൾ അദ്ദേഹം ഞെട്ടും എന്ന് അവൾക്ക് ഉറപ്പായിരുന്നു. തന്റെ ബാങ്ക് ബാലൻസ് കണ്ട് ഭരതേട്ടൻ അത്ഭുതപ്പെടും. തന്നെ അഭിനന്ദിക്കും.

പിന്നെ കാര്യങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഹൈദരാലി വീട്ടിൽ വന്ന് പണം കൈമാറി. അതിൻറെ കൂടെ മൻസൂർ തന്ന അമ്പതിനായിരവും ചേർത്ത് അസൂയയുടെ മൂലധനം റെഡിയായി. അന്ന് വൈകിട്ട് അവൾ അനിതയുമൊത്ത് ബിസിനസ് ഏജൻറ് രോഹിത്തിനെ കണ്ടു.
"ക്യാഷ് അക്കൗണ്ടിലേക്ക് കൈമാറുന്നതായിരുന്നു കൂടുതൽ സേഫ്. എനിവേ, സാരമില്ല."
മൂന്നുലക്ഷം രൂപ തൻറെ ബാഗിൽ വെച്ചുകൊണ്ട് അയാൾ പറഞ്ഞു.
തിരിച്ചുവരുമ്പോൾ അനിതയുമൊത്ത് ഒരു റസ്റ്റോറന്റിൽ ഇരുന്ന് ഷവർമ ഒക്കെ കഴിച്ചാണ് അനസൂയ വീട്ടിലേക്ക് മടങ്ങിയത്.

അടുത്ത ദിവസം വീടിൻറെ പുറകുവശത്തുള്ള പഴയ കളപ്പുര പരമുവിനെ കൊണ്ട് വൃത്തിയാക്കിച്ചു.
ഒരാഴ്ച കഴിയുമ്പോൾ ആദ്യത്തെ കൺസൈൻമെൻറ് വരും എന്നാണ് രോഹിത് പറഞ്ഞത്. അത് വന്നാൽ കളപ്പുരയിൽ വെക്കാം. പിന്നെ ഓർഡർ കിട്ടുന്നതിനനുസരിച്ച് പാക്ക് ചെയ്തു വിലാസം അനുസരിച്ച് അയച്ചു കൊടുക്കാം. എല്ലാത്തിനും പരമു സഹായിയായി കൂടെ ഉണ്ടാകും.
ഒരു കാരണവശാലും ഭരതേട്ടൻ ഇതൊന്നും അറിയരുതെന്ന് അനസൂയക്ക് നിർബന്ധമുണ്ടായിരുന്നു.
അറിഞ്ഞാൽ തന്നെ പരിഹസിക്കും. പിന്നെ ശകാരവും. അതാവും ഉണ്ടാവുക.
കുറച്ചുനാൾ കാര്യങ്ങളെല്ലാം ഒന്ന് ശരിയായി വന്നിട്ട് പിന്നെ പറയാം. അപ്പോൾ തന്നെ ശകാരിക്കാനും പരിഹസിക്കാനും ഒന്നും സ്കോപ്പ് ഉണ്ടാവില്ല. അനസൂയ കണക്കുകൂട്ടി.

ഒരാഴ്ച കഴിഞ്ഞിട്ടും കൺസെന്റ്മെന്റ് വരാതിരുന്നപ്പോൾ അനസൂയ രോഹിത്തിനെ വിളിച്ചു.
ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
അവൾ അനിതയേയും വിളിച്ചു.
"എൻറെ രണ്ടാമത്തെ കൺസെന്റ്മെന്റും വന്നില്ലെഡോ." അനിത പറഞ്ഞു. "എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു. സാരമില്ല ശരിയായിക്കോളും."
അടുത്ത ദിവസവും അതിനടുത്ത ദിവസവും രോഹിത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിത്തന്നെ നിന്നപ്പോൾ അനസൂയക്ക് പേടി തോന്നിത്തുടങ്ങി.
പലതവണ അവൾ അനിത വിളിച്ചു. അനിതയും പരിഭ്രാന്തിയിലായിരുന്നു. ഒരാഴ്ച കഴിഞ്ഞു. രണ്ടാഴ്ച കഴിഞ്ഞു. ഒരു മാസം തന്നെ കഴിഞ്ഞു.
എന്നിട്ടും രോഹിത്തിന്റെ വിവരം ഒന്നും ഇല്ല.

ഒടുവിൽ അവൾ ഭയന്നപോലെ അനിതയുടെ ഫോൺ വന്നു.
"എടി ഞാൻ അന്വേഷിക്കാവുന്ന അത്രയും അന്വേഷിച്ചു. രോഹിത്തിന്റെ സുഹൃത്തുക്കൾ പോലും പറയുന്നത് അയാളെ കാണാനില്ലെന്നാണ്. എനിക്ക് പേടിച്ചിട്ട് എൻറെ കയ്യും കാലും മറിച്ചിട്ട് വയ്യടോ."
അനിതയുടെ ശബ്ദം കരച്ചിൽ പോലെയായിരുന്നു.
അനസൂയക്ക് എന്ത് പറയണമെന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. ഞെട്ടൽ കൊണ്ട് അവളുടെ ശബ്ദം തൊണ്ടയിൽ നിന്ന് പുറത്തുവന്നില്ല.
"നീ എന്തെങ്കിലും പറയടോ."
അനിത പറഞ്ഞു.
"ഞാൻ... " അനസൂയയുടെ ശബ്ദം പതറി.
"ഞാനെന്തു പറയാനാ? ചതി പറ്റിയോ - അവൻ ചതിച്ചോ മോളെ?"
"എൻറെ ഈശ്വരാ! ഞാൻ ഇനി എന്ത് ചെയ്യും?"
പരസ്പരം വേവലാതി പങ്ക് വെക്കാൻ മാത്രമേ രണ്ടുപേർക്കും കഴിഞ്ഞുള്ളൂ.
"പോലീസിൽ പരാതിപ്പെട്ടാലോ?"
അനിത ചോദിച്ചു.
"അയ്യോ വേണ്ട. എനിക്കത് പറ്റില്ല. ഭരതേട്ടൻ അറിഞ്ഞാൽ എന്നെ കൊല്ലും."
അനസൂയ കരഞ്ഞു.
എൻറെ ദൈവമേ ഞാൻ എന്തൊരു മണ്ടിയാ. ഇതീന്ന് എങ്ങനെ ഞാൻ രക്ഷപ്പെടും?
അന്ന് വൈകുന്നേരം മുഴുവൻ അനസൂയ ഇരുന്നുകരഞ്ഞു. അതല്ലാതെ ഒന്നും ചെയ്യാൻ അവളെക്കൊണ്ട് സാധിക്കുമായിരുന്നില്ല.

ദിവസങ്ങൾ തള്ളിനീക്കാൻ അനസൂയ പണിപ്പെട്ടു. വീടിനു പുറത്തിറങ്ങാൻ അവൾ മടിച്ചു. എപ്പോഴെങ്കിലും ചെറിയ ആവശ്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ പ്രതീക്ഷയോടെ ഒരു മുഖത്തിനു വേണ്ടി പരതിക്കൊണ്ടിരുന്നു. പ്രതീക്ഷിക്കാതെ ഒരു നിമിഷം രോഹിത് തന്റെ മുന്നിൽ വന്നു പെടുമെന്ന് അവൾ പ്രത്യാശിച്ചു. ആൾക്കൂട്ടത്തിൽ എല്ലാം അവൾ രോഹിത്തിനെ തിരഞ്ഞു.
എന്നാൽ നിരാശയായിരുന്നു ഫലം.
മാസങ്ങൾ കഴിയുംതോറും അവൾക്ക് ഒരു കാര്യം മനസ്സിലായി. ചതിക്കപ്പെട്ടിരിക്കുന്നു.
രോഹിത്തിനെ താനും അനിതയും ഇനി കാണാൻ പോകുന്നില്ല.
ഒപ്പം, കടം വാങ്ങിച്ച മൂന്നു ലക്ഷം രൂപയും ഇത്രനാളും കണ്ട സ്വപ്നങ്ങളും.

(തുടരും)
Find my stories here:

Thread Page
[+] 2 users Like krish_999's post
Like Reply


Messages In This Thread
RE: സ്റ്റാർട്ടപ്പ് - by krish_999 - 18-09-2023, 09:34 AM



Users browsing this thread: 1 Guest(s)